നെടുമ്പാശേരി: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ), എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡും യാത്രക്കാർക്ക് പുതിയ പദ്ധതികളും അനുകൂല്യങ്ങളും നടപ്പിലാക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു.
സിയാൽ മാനേജിംഗ് ഡയറക്ടറും സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനുമായ എസ്. സുഹാസ്, എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അലോക് സിംഗ് എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസ്സിൽ യാത്ര ചെയ്യുന്നവർക്ക് അന്താരാഷ്ട്ര ഡിപ്പാർച്ചർ ടെർമിനലിലെ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ഷോപ്പിംഗ് നടത്തുമ്പോൾ 15 ശതമാനം മുതൽ 20 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. പുറമെ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയുള്ള നറുക്കെടുപ്പ് പദ്ധതിയും നടപ്പിലാക്കും. ഭാഗ്യശാലികൾക്ക് എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ സൗജന്യ ടിക്കറ്റുകൾ ലഭിക്കും. യാത്രക്കാർക്ക് അന്താരാഷ്ട്ര സേവനങ്ങൾ ഒരുക്കാനാണ് സിയാലും എയർ ഇന്ത്യ എക്‌സ്പ്രസ്സും ലക്ഷ്യമിടുന്നത്. സിയാലിൽ നിന്ന് ഏറ്റവും അധികം അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന എയർലൈനാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ്.
സിയാലും എയർ ഇന്ത്യ എക്‌സ്പ്രസ്സ് ലിമിറ്റഡും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ദൃഢമാക്കാൻ ധാരണാപത്രം ഒപ്പിടുന്നത് വഴി സാധിക്കും
എസ്. സുഹാസ്
യാത്രക്കാരുമായി നല്ല ബന്ധം സൃഷ്ടിക്കാൻ കരാർ വഴി സാധിക്കും. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കുന്നതോടെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ വലിയ ഉണർവുകൾ സൃഷ്ടിക്കാൻ സിയാലിനും എയർ ഇന്ത്യ എക്‌സ്പ്രസ്സിനും സാധിക്കും
അലോക് സിംഗ്
എയർ ഇന്ത്യ എക്‌സ്പ്രസ്സ് ലിമിറ്റഡ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |