കൊച്ചി: ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ ഈമാസം 22ന് സെക്രട്ടറിയേറ്റിന് മുമ്പിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനവും ധർണയും നടത്തും. പ്രാഥമിക വിദ്യാലയങ്ങൾ വരെ തുറക്കാൻ തീരുമാനിച്ച സർക്കാർ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും പറഞ്ഞു. ഭക്ഷണവിതരണമേഖലയിൽ കുത്തക ഓൺലൈൻ കമ്പനികൾക്ക് കടന്നുകയറാൻ സഹായകരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാത്ത ഉന്നത ഉദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിക്കാതെ പ്രായോഗിക തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |