SignIn
Kerala Kaumudi Online
Thursday, 25 April 2024 4.57 PM IST

വീണ്ടും വാ​ക്സി​ൻ​ ​ക​യ​റ്റു​മ​തി

fg

ന്യൂഡൽഹി: കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മേയിൽ നിറുത്തിവച്ച വാക്സിൻ കയറ്റുമതി അടുത്ത മാസം മുതൽ പുന:രാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ ഉപയോഗം കഴിഞ്ഞ് അധികം വരുന്ന കൊവിഡ് വാക്സിൻ ഡോസുകളാകും കയറ്റുമതി ചെയ്യുക.

അടുത്ത മാസത്തോടെ ഇന്ത്യയിൽ 30 കോടി ഡോസ് കൊവിഡ് വാക്സിൻ നിർമ്മിക്കാൻ കഴിയുമെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി പുന:രാരംഭിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ നിർമ്മാണം 100 കോടിയായി വർദ്ധിപ്പിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഡിസംബറോടെ 94.4 കോടി പ്രായപൂർത്തിയാവരിൽ ഒരു ഡോസ് എങ്കിലും നൽകാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 61ശതമാനം പേർക്ക് ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു.

കൊവിഡ് വാക്സിൻ നിർമ്മാണം ത്വരിതപ്പെടുത്താനും അഭ്യന്തര ഉപയോഗ ശേഷം മിച്ചം വരുന്ന വാക്‌സിനുകൾ മറ്റ് രാജ്യങ്ങൾക്ക് നൽകി സഹായിക്കാനും ലോകാരോഗ്യ സംഘടന, ഗവി, സെപി എന്നിവ ചേർക്ക് രൂപീകരിച്ച കൊവാക്‌സ്(കൊവിഡ്-19 വാക്സിൻസ് ഗ്ളോബൽ ആക്‌സസ്) പ്രകാരമാണ് ഇന്ത്യ പ്രധാനമായും വാക്‌സിൻ കയറ്റുമതി ചെയ്യുന്നത്.

നാലംഗ ക്വാഡ് കൂട്ടായ്മയുടെ തീരുമാന പ്രകാരം യു.എസ് സാങ്കേതികവിദ്യയും ജപ്പാൻ സാമ്പത്തിക സഹായവും ഉപയോഗിച്ച് ഇന്ത്യയിൽ വാക്സിൻ നിർമ്മിച്ച് ആസ്ട്രേലിയയുടെ സഹായത്തോടെ വിതരണം ചെയ്യുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തെ തുടർന്ന് പദ്ധതി താത്ക്കാലികമായി മരവിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച യു.എസിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കയറ്റുമതി ഉടൻ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന.

വാക്സിൻ മൈത്രി: ഇന്ത്യയുടെ വാക്‌സിൻ കയറ്റുമതിക്ക് പേര്

2021 മേയ് 29വരെ ഇന്ത്യ വാക്‌‌സിൻ അയച്ചത്: 6.63 കോടി ഡോസ്

ഇന്ത്യൻ വാക്‌സിൻ ലഭിച്ചത്: ബംഗ്ളാദേശ്, മ്യാൻമാർ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളും ബ്രസീൽ, കാനഡ, മോറോക്കോ, സീഷെൽസ്, ഒമാൻ, കുവൈറ്റ്, സൗദി അറേബ്യ, മെക്‌സിക്കോ, അർജന്റീന, ഉക്രെയ്‌ൻഈജിപ്‌ത്, ദക്ഷിണാഫ്രിക്ക അടക്കം 94 രാജ്യങ്ങൾക്ക്.

 പ്രതിപക്ഷ ആരോപണം:

രാജ്യത്ത് രണ്ടാം തരംഗമുണ്ടാകുമെന്ന റിപ്പോർട്ടുകൾ കണക്കാക്കാതെയും ആഭ്യന്തര ആവശ്യം മുൻകൂട്ടി കാണാതെയും പ്രചാരവേലയ്ക്കായി കേന്ദ്രസർക്കാർ വാക്സിനുകൾ കൂട്ടത്തോടെ കയറ്റി അയച്ചുവെന്ന് കോൺഗ്രസ് അടക്കം പ്രതിപക്ഷം ആരോപിച്ചിരുന്നു. രാജ്യത്ത് ആവശ്യത്തിന് വാക്‌സിൻ ലഭിക്കാതെ വരികയും സുപ്രീംകോടതി ഇടപെടുകയും ചെയ്‌തോടെയാണ് കയറ്റുമതി നിറുത്തിവച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.