മുംബയ്: വൻകിട വ്യവസായ ഗ്രൂപ്പുകൾക്ക് ബാങ്കിംഗ് മേഖലയിലേക്ക് തത്കാലം പ്രവേശനം അനുവദിക്കേണ്ടെന്ന തീരുമാനത്തിലേക്ക് റിസർവ് ബാങ്ക് എത്തിയതായി റിപ്പോർട്ട്. 2020 നവംബറിലാണ് റിസർവ് ബാങ്കിന്റെ ആഭ്യന്തര പ്രവർത്തക സമിതി വൻകിട വ്യവസായ ഗ്രൂപ്പുകൾക്ക് ബാങ്ക് ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച് ശുപാർശ നൽകിയത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ വിഷയം പരിഗണിക്കേണ്ടെന്ന നിലപാടിലാണ് റിസർവ് ബാങ്ക്. ആഭ്യന്തര പ്രവർത്തക സമിതിയുടെ അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം പുറത്തുവരും.
ബാങ്കിംഗ് മേഖലയിലെ ലൈസൻസിംഗ് സമ്പ്രദായം ഉദാരീകരിച്ചപ്പോൾ മുതൽ ബാങ്ക് ലൈസൻസിനായി വിവിധ വൻകിട വ്യവസായ ഗ്രൂപ്പുകളിൽ നിന്ന് ശ്രമങ്ങൾ തുടങ്ങിയിരുന്നു. സാമ്പത്തികേതര വരുമാനം വ്യവസായ ഗ്രൂപ്പിന്റെ വരുമാനത്തിന്റെ 40 ശതമാനത്തിലധികവും 5,000 കോടി രൂപയ്ക്ക് മുകളിലും ആണെങ്കിൽ ഇത്തരത്തിൽ ഉയർന്ന ആസ്തി ഘടനയുള്ള ഗ്രൂപ്പുകൾക്ക് കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ പുതിയ ബാങ്കിംഗ് ലൈസൻസിനായി പരിഗണിക്കാം എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |