കൊച്ചി: അലുമിനിയം ഉത്പന്നങ്ങളുടെ വിലവർദ്ധന നിർമ്മാണ മേഖയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ആഗോളതലത്തിൽ ഉത്പാദനം കുറഞ്ഞതും ആവശ്യക്കാരേറിയതുമാണ് വിലവർദ്ധനവിന് കാരണം. സംസ്ഥാനത്ത് ഒരു വർഷത്തിനിടെ അലുമിനിയത്തിന് കിലോയ്ക്ക് 120 രൂപ വരെയാണ് വില വർദ്ധിച്ചത്. രാജ്യത്തെ വാഹനനിർമ്മാണ മേഖലയിലും അലുമിനിയത്തിന്റെ ഉപയോഗം വർദ്ധിച്ചു. ഇതും വിലവർദ്ധനവിന് കാരണമായി. ഇലക്ട്രിക് വാഹനങ്ങളുടെ ഉൾപ്പെടെ നിർമ്മാണത്തിൽ സ്റ്റീലിന് പകരമായി അലുമിനിയം കൂടുതലായി ഉപയോഗിക്കുന്നുണ്ട്.
വിലവർദ്ധനവിന് തടയിടാൻ വിപണിവില നിയന്ത്രണ കമ്പനിയായ നാൽക്കോയുടെ ഇടപെടൽ ആവശ്യമാണെന്ന് അലുമിനിയം ഡീലേഴ്സ് ഫോറം ആവശ്യപ്പെടുന്നു. തടി കൊണ്ടുള്ള നിർമ്മാണങ്ങൾക്കും പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള നിർമ്മാണങ്ങളും വർദ്ധിക്കാൻ സ്റ്റീലിന്റെ വിലക്കയറ്റം കാരണമാകുമെന്നും ഫോറം ചൂണ്ടിക്കാട്ടുന്നു.
കയറ്റുമതി കൂടി
വിലവർദ്ധനവ് അഭ്യന്തര ഡീലർമാരെയും വ്യാപാരികളെയും വലയ്ക്കുന്നുണ്ടെങ്കിലും ഉത്പാദകർക്ക് നല്ലകാലമാണ്. അലുമിനിയം കയറ്റുമതി ഇന്ത്യയിൽ ഒരു വർഷത്തിനിടെ വൻവർദ്ധനവ് നേടി. യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ഏറിയ പങ്ക് അലുമിനിയവും കയറ്റുമതി ചെയ്യപ്പെടുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ (ഒരു ടൺ)
സംസ്ഥാനത്ത് (കിലോയ്ക്ക്)
40 അടി കണ്ടെയ്നർ 1 ലോഡ് (ഗതാഗത ചാർജ്)
വീട് നിർമ്മാണത്തിന്
ജനൽ, വാഡ്രോബ്, കബോർഡ് തുടങ്ങിയ ഇന്റീരിയർ വർക്കിന്
ഓഫീസ്
ജനൽ
പാർട്ടീഷൻ
ഉള്ളിലെ വാതിലുകൾ
ഇന്ത്യയിലെ ഉത്പാദകർ
(ഇന്ത്യയിലെ ഉത്പാദനം 90ശതമാനവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ)
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അലുമിനിയത്തിന്റെ വില വർദ്ധനവിന് തടയിടാൻ ഇടപെടണം. വിലവർദ്ധന തുടർന്നാൽ നിർമ്മാണത്തിൽ നിന്ന് അലുമിനിയം ഒഴിവാക്കാൻ ആളുകൾ നിർബന്ധിതരാകും.
മധുബെൻ എബ്രഹാം
സംസ്ഥാന സെക്രട്ടറി
അലുമിനിയം ഡീലേഴ്സ് ഫോറം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |