കൊച്ചി: കൃഷിവകുപ്പിന് കീഴിലുള്ള ഏക കാർഷികാധിഷ്ഠിത സഹകരണ സ്ഥാപനമായ കേരഫെഡിലെ ജീവനക്കാർ നടത്തുന്ന സമരം സർക്കാർ ഇടപെട്ട് ഉടൻ ഒത്തുതീർപ്പാക്കണമെന്ന് കേരഫെഡ് ചെയർമാൻ അഡ്വ.ജെ.വേണുഗോപാലൻനായർ ആവശ്യപ്പെട്ടു. സർക്കാരിന്റെ പിടിവാശി മൂലം ഈമാസം 5 മുതൽ മുഴുവൻ ജീവനക്കാരും പണിമുടക്കിലാണ്. ഉത്പാദനവും വിതരണവും പൂർണമായും സ്തംഭിച്ചു. 11-ാം ശമ്പളകമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം. സ്ഥിരംജീവനക്കാരിൽ ബഹുഭൂരിപക്ഷവും ഒരു പ്രമോഷനും ലഭിക്കാതെ പിരിഞ്ഞുപോയി. 1992 ൽ നിയമനം പി.എസ്.സിക്ക് വിട്ടെങ്കിലും സ്പെഷൽ റൂൾ അംഗീകരിക്കാൻ ഗവൺമെന്റ് തയാറായില്ല. അതുകാരണം, ജീവനക്കാർക്ക് അർഹമായ ഉയർന്ന തസ്തിക നിഷേധിക്കപ്പെട്ടു. പണിമുടക്ക് നീളുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |