കൊച്ചി: രാജ്യത്തെ ഫിനാൻസ് റൂളിന്റെയും റിസർവ് ബാങ്ക് നിയമങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നോൺ ബാങ്കിംഗ് സ്ഥാപനങ്ങളായ നിധി കമ്പനികളുടെ സുഗമമായ നടത്തിപ്പിന് കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നു
നിധി കമ്പനീസ് അസോസിയേഷൻ കേരള (എൻ.സി.എ ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2013 ൽ നിധി കമ്പനി നിയമം പാർലമെന്റ് ഭേദഗതി ചെയ്തതു മുതൽ രാജ്യത്ത് ആയിരക്കണക്കിന് നിധി കമ്പനികളാണ് രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചത്. 2019 ആഗസ്റ്റിൽ കൊണ്ടുവന്ന എൻ.ഡി.എച്ച് 4 നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയതാണ് ആയിരക്കണക്കിനു സ്ഥാപനങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നവിധത്തിലുള്ള ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
എന്നാൽ പ്രാരംഭഘട്ടത്തിൽ അധികാരികളുടെ അശ്രദ്ധകൊണ്ടുകൂടി കമ്പനികൾക്ക് പറ്റിയ വീഴ്ച്ചകളുടെ പേരിലാണ് കേന്ദ്രധനകാര്യ മന്ത്റാലയത്തിനു കീഴിലെ കമ്പനികാര്യ വകുപ്പ് ( എം.സി.എ ) നിയമനടപടികൾ സ്വീകരിച്ചുവരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി മുൻകാല പ്രാബല്യത്തോടെ നിയമം നടപ്പിലാക്കുന്നത് പിൻവലിച്ചുകൊണ്ടോ, ചെറിയൊരു പിഴ ഈടാക്കിയോ ഒത്തുതീർപ്പാക്കണം. ഭാരവാഹികൾ പറഞ്ഞു. എൻ.സി.എയ്ക്കുവേണ്ടി, ഡേവീസ് എ. പാലത്തിങ്കൽ ( സംസ്ഥാന പ്രസിഡന്റ് ), എം.വി.മോഹനൻ, ജോസഫ് ഇ.എ. ( സംസ്ഥാന വൈസ് പ്രസിഡന്റുമാർ), എൻ . ആർ .ബാഹുലേയൻ ( സംസ്ഥാന ജനറൽ സെക്രട്ടറി), സലേഷ് എ.എ. ( സംസ്ഥാന സെക്രട്ടറി),
ഡോ.ജോജോ എം. ജെ. ( സംസ്ഥാന ട്രഷറർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |