SignIn
Kerala Kaumudi Online
Thursday, 28 March 2024 9.40 PM IST

നിധി കമ്പനികൾക്കുവേണ്ടി കേന്ദ്രം ഇടപെടണം

fg

കൊച്ചി: രാജ്യത്തെ ഫിനാൻസ് റൂളിന്റെയും റിസർവ് ബാങ്ക് നിയമങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നോൺ ബാങ്കിംഗ് സ്ഥാപനങ്ങളായ നിധി കമ്പനികളുടെ സുഗമമായ നടത്തിപ്പിന്‌ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നു
നിധി കമ്പനീസ് അസോസിയേഷൻ കേരള (എൻ.സി.എ ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


2013 ൽ നിധി കമ്പനി നിയമം പാർലമെന്റ്‌ ഭേദഗതി ചെയ്തതു മുതൽ രാജ്യത്ത് ആയിരക്കണക്കിന് നിധി കമ്പനികളാണ് രജിസ്​റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചത്. 2019 ആഗസ്​റ്റിൽ കൊണ്ടുവന്ന എൻ.ഡി.എച്ച് 4 നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയതാണ് ആയിരക്കണക്കിനു സ്ഥാപനങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നവിധത്തിലുള്ള ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

എന്നാൽ പ്രാരംഭഘട്ടത്തിൽ അധികാരികളുടെ അശ്രദ്ധകൊണ്ടുകൂടി കമ്പനികൾക്ക് പ​റ്റിയ വീഴ്ച്ചകളുടെ പേരിലാണ്‌ കേന്ദ്രധനകാര്യ മന്ത്റാലയത്തിനു കീഴിലെ കമ്പനികാര്യ വകുപ്പ് ( എം.സി.എ ) നിയമനടപടികൾ സ്വീകരിച്ചുവരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി മുൻകാല പ്രാബല്യത്തോടെ നിയമം നടപ്പിലാക്കുന്നത് പിൻവലിച്ചുകൊണ്ടോ, ചെറിയൊരു പിഴ ഈടാക്കിയോ ഒത്തുതീർപ്പാക്കണം. ഭാരവാഹികൾ പറഞ്ഞു. എൻ.സി.എയ്ക്കുവേണ്ടി, ഡേവീസ് എ. പാലത്തിങ്കൽ ( സംസ്ഥാന പ്രസിഡന്റ് ), എം.വി.മോഹനൻ, ജോസഫ് ഇ.എ. ( സംസ്ഥാന വൈസ് പ്രസിഡന്റുമാർ), എൻ . ആർ .ബാഹുലേയൻ ( സംസ്ഥാന ജനറൽ സെക്രട്ടറി), സലേഷ് എ.എ. ( സംസ്ഥാന സെക്രട്ടറി),

ഡോ.ജോജോ എം. ജെ. ( സംസ്ഥാന ട്രഷറർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.