കൊച്ചി: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി മറികടന്നാൽ ഉപഭോക്താക്കൾ 2022 ജനുവരി ഒന്നു മുതൽ അധിക ചാർജ് നൽകേണ്ടി വരും. എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഈടാക്കുന്ന നിരക്കിൽ വർദ്ധന വരുത്താൻ ആർ.ബി.ഐ ബാങ്കുകൾക്ക് അനുമതി നൽകിയിയിരുന്നു. ഇതനുസരിച്ച് പുതുക്കിയ നിരക്ക് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽവരും.
സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞ് നടത്തുന്ന ഓരോ ഇടപാടിനും 20 രൂപയ്ക്ക് പകരം ഉപഭോക്താക്കളിൽ നിന്നും 21 രൂപ വീതം ബാങ്കുകൾ ഈടാക്കും. വർഷങ്ങൾക്ക് ശേഷമാണ് എ.ടി.എം ഇടപാടുകളുടെ സർവീസ് ചാർജ് ആർ.ബി.ഐ ഉയർത്തുന്നത്. എ.ടി.എമ്മിന്റെ ചെലവുകളിലുണ്ടായ വർദ്ധനയും ഉയർന്ന ഇന്റർചേഞ്ച് ഫീസിനുള്ള നഷ്ടപരിഹാരവും കണക്കിലെടുത്താണ് ആർ.ബി.ഐ എ.ടി.എം ഇടപാടുകളുടെ ചാർജുകൾ ഉയർത്താൻ തീരുമാനം എടുത്തത്.
ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്കിന്റെ എ.ടി.എമ്മുകളിൽനിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകൾക്ക് (സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടെ) അർഹതയുണ്ടായിരിക്കും. മെട്രോ കേന്ദ്രങ്ങളിൽ മറ്റ് ബാങ്ക് എ.ടി.എമ്മുകളിൽ നിന്ന് മൂന്ന് സൗജന്യ ഇടപാടുകളും മെട്രോ ഇതര കേന്ദ്രങ്ങളിൽ അഞ്ച് ഇടപാടുകളും അവർക്ക് നടത്താനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |