മോസ്കോ: റഷ്യൻ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഇരട്ടിയായി വർദ്ധിപ്പിച്ചു. യു.എസ് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 30ശതമാനം ഇടിഞ്ഞതിനെതുടർന്നാണ് ബാങ്ക് ഒഫ് റഷ്യ നിരക്ക് 9.5ശതമാനത്തിൽനിന്ന് 20ശതമാനമായി ഉയർത്തിയത്.
യു.എസും യൂറോപ്യൻ യൂണിയനും യു.കെയും റഷ്യൻ ബാങ്കുകൾക്ക് പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക വിപണിയിൽ വിലക്കേർപ്പെടുത്തിയതോടെയാണ് റഷ്യൻ കറൻസിയായ റൂബിളിന് വൻമൂല്യത്തകർച്ചയുണ്ടായത്. ഇതോടെ യു.എസ് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 108.75 ആകുകയുംചെയ്തു. അതായത് ഒരു ഡോളർ ലഭിക്കാൻ 108.75 റഷ്യൻ റൂബിൾ നൽകേണ്ട സ്ഥിതി.
റഷ്യൻ കേന്ദ്രബാങ്ക്, ധനമന്ത്രാലയം, വെൽത്ത് ഫണ്ട് തുടങ്ങിയവയുമായുള്ള ഇടപാടുകൾക്ക് യു.കെ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതുപ്രകാരം യു.കെയിലുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ റഷ്യയിലെ ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാട് നടത്താനാവില്ല. ഇതോടെ ആഗോള സമ്പദ് വ്യവസ്ഥയിൽനിന്ന് റഷ്യ ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |