ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച ആദ്യ പാസഞ്ചർ വിമാനം ഡോർണിയർ 228 സർവീസ് ആരംഭിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്ലാഗ് ഓഫ് ചെയ്ത വിമാനത്തിന്റെ ആദ്യ യാത്ര അസമിലെ ദിബ്രുഗഢിൽനിന്ന് അരുണാചൽ പ്രദേശിലെ പസിഘട്ടിലേക്കായിരുന്നു. വടക്ക്-കിഴക്കൻ ഇന്ത്യയുടെ സാമ്പത്തിക-വാണിജ്യ പുരോഗതി ലക്ഷ്യമിട്ടാണ് സർവീസുകൾ ആരംഭിച്ചത്.
17 സീറ്റുകളുള്ള ഡോർണിയർ 228 നിർമിച്ചത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്.എ.എൽ) ആണ്. എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള അലയൻസ് എയർ ആണ് സർവീസ് നടത്തുന്നത്. എച്ച്.എ.എല്ലിൽനിന്ന് ഡോർണിയർ വിമാനം വാടകയ്‌ക്കെടുക്കാൻ കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അലയൻസ് എയർ കഴിഞ്ഞ ഫെബ്രുവരിയിൽ കരാറിലെത്തിയിരുന്നു. ഏപ്രിൽ ഏഴിനാണ് അലയൻസ് എയറിന് ആദ്യ ഡോർണിയർ 228 വിമാനം എച്ച്.എ.എൽ കൈമാറിയത്.
1982 മുതൽ രാജ്യത്തെ സായുധ സേനകളുടെ ഭാഗമാണ് ഡോർണിയർ വിമാനങ്ങൾ. ജർമ്മൻ കമ്പനിയാണ് വിമാനം വികസിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |