SignIn
Kerala Kaumudi Online
Thursday, 25 April 2024 2.07 PM IST

സ്വർണത്തിൽ തിളങ്ങി ഇന്ത്യ

df

മുംബയ്: ഇന്ത്യയിലെ സ്വർണാഭരണങ്ങളുടെയും രത്‌നങ്ങളുടെയും കയറ്റുമതിയിൽ 2021-22 ൽ വൻവർദ്ധന. സ്വർണാഭരണങ്ങളുടെ കയറ്റുമതി 86.8 ശതമാനം വർദ്ധിച്ച് 68026.69 കോടി രൂപയായി. സാധാരണ സ്വർണാഭരണം, സ്റ്റഡഡ് ആഭരണങ്ങൾ എന്നീ രണ്ടു വിഭാഗങ്ങളിലാണ് കയറ്റുമതി നടത്തുന്നത്. അതിൽ സാധാരണ സ്വർണാഭരണ കയറ്റുമതി 75.41ശതമാനം ഉയർന്ന് 28123.39 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 16032.51 കോടി രൂപയായിരുന്നു.

സ്റ്റഡഡ് ആഭരണങ്ങളുടെ കയറ്റുമതി 95.76 ശതമാനം വർദ്ധിച്ച് 39903.31 കോടി രൂപ നേടി. കഴിഞ്ഞ വർഷം 20383.94 കോടി രൂപയ്ക്ക് കയറ്റുമതി ചെയ്തിരുന്നു. വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 17 .69 ശതമാനം വർദ്ധിച്ച് 20305.81 കോടി രൂപയായി. മൊത്തം സ്വർണ -രത്‌ന ആഭരണങ്ങളുടെ കയറ്റുമതി 55.75ശതമാനം വർദ്ധിച്ച് 291771.48 കോടി രൂപയായി. നിലവിൽ മൊത്തം ഉത്പന്ന കയറ്റുമതിയിൽ സ്വർണാഭരണങ്ങളുടെ പങ്ക് 10 ശതമാനത്തിനടുത്തെത്തി. അടുത്തിടെ യു.എ.ഇ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ഒപ്പുവച്ച വ്യാപാര കരാറുകൾ വഴി രണ്ട് രാജ്യങ്ങളിൽ സ്വർണ,വജ്ര കയറ്റുമതിക്ക് മുൻഗണന ലഭിക്കുമെന്നത് ഇനിയുള്ള വർഷങ്ങളിൽ കയറ്റുമതി മെച്ചപ്പെടാൻ കാരണമാകുമെന്ന്, ജെംസ് ആൻഡ് ജുവലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ അദ്ധ്യക്ഷൻ കോളിൻ ഷാ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.