നെടുമ്പാശേരി: ചെയർമാന്റെ വാക്ക് കാറ്റിൽപ്പറത്തി ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് യാത്രാനിരക്കിൽ ഇക്കുറി വൻവർദ്ധന. 2019നെ അപേക്ഷിച്ച് ഇത്തവണ 56 ശതമാനത്തിന്റെ വർദ്ധനയാണുള്ളത്. ഈ വർഷം നെടുമ്പാശേരിയിൽനിന്ന് ഒരാൾക്ക് 3,84,200 രൂപയാണ് വേണ്ടിവരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഹജ്ജ് യാത്രാ നിരക്കിൽ ഇത്തവണ കാര്യമായ വർദ്ധന ഉണ്ടാവില്ലെന്നാണ് ഒരാഴ്ച്ച മുമ്പ് വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നത്.
2019ൽ രണ്ട് കാറ്റഗറിയിലായാണ് തീർത്ഥാടകർ യാത്ര തിരിച്ചത്. കരിപ്പൂരിൽനിന്ന് ഗ്രീൻ കാറ്റഗറിയിൽ 2,82,550 രൂപയും നെടുമ്പാശേരിയിൽനിന്ന് 2,83,550 രൂപയുമായിരുന്നു ചെലവ്. അസീസിയ കാറ്റഗറിയിൽ 2,4,5550 ഉം 2,46,550 മായിരുന്നു ചെലവായത്. ഇത്തവണ അസീസിയ കാറ്റഗറി മാത്രമാണ് ഉള്ളത്. ഈ വർഷം ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന തീർത്ഥാടകർക്കും അസീസിയയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ഇതിന് 3,84,200 രൂപയാണ് തീർത്ഥാടകർ നൽകേണ്ടത്. 1,37,650 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്.
നിലവിൽ അറിയിച്ചിട്ടുള്ള തുകയിൽനിന്ന് അഞ്ച് ശതമാനം വരെ വർദ്ധന ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഹജ്ജ് കമ്മിറ്റിയുടെ അറിയിപ്പിൽ പറയുന്നു. എന്നാൽ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ഇത് പാഴ്‌വാക്കായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |