മുംബയ്: 2021-22 സാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റ് ലാഭമെടുത്തതിലൂടെ എൽ.ഐ.സി നേടിയത് 42,000 കോടി രൂപ. മുൻവർഷത്തെ അപേക്ഷിച്ച് 17ശതമാനം അധികനേട്ടമാണ് ഈയിനത്തിൽ കമ്പനി സ്വന്തമാക്കിയത്. 36,000 കോടി രൂപയായിരുന്നു മുൻവർഷം ഓഹരിയിൽനിന്നുള്ള ആദായം.
രാജ്യത്തെതന്നെ ഏറ്റവും വലിയ ഓഹരി നിക്ഷേപ സ്ഥാപനമായ എൽ.ഐ.സിക്ക് നിലവിൽ 42 ലക്ഷം കോടി രൂപയുടെ മൊത്തം ആസ്തിയാണുള്ളത്. ഇതിൽ 25ശതമാനവും രാജ്യത്തെ ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്.
കഴിഞ്ഞ സാമ്പത്തികവർഷത്തെ പ്രവർത്തനഫലം പ്രഖ്യാപിച്ചുകൊണ്ട് എൽ.ഐ.സിയുടെ മാനേജിംഗ് ഡയറക്ടർ രാജ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 സാമ്പത്തികവർഷം എൽ.ഐ.സിയുടെ അറ്റാദായം 4,043.12 കോടി രൂപയാണ്. മുൻവർഷമാകട്ടെ 2,900.57 കോടി രൂപയായിരുന്നു. മാർച്ചിൽ അവസാനിച്ച പാദത്തിലാകട്ടെ 2,372 കോടിയായിരുന്നു അറ്റാദായം. കമ്പനിയുടെ പ്രീമിയം ഇനത്തിലുള്ള വരുമാനം 18ശതമാനം വർദ്ധിച്ച് 1.44 ലക്ഷം കോടി രൂപയായി. ഓഹരിയൊന്നിന് 1.5 രൂപയാണ് കമ്പനി ലാഭവീതം പ്രഖ്യാപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |