ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാൻ കരാർ ഏറ്റെടുത്ത് ടാറ്റാ ഗ്രൂപ്പ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ജെവാറിൽ വരാനിരിക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാനുള്ള കരാറാണ് ടാറ്റാ ഗ്രൂപ്പിന്റെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗം ഏറ്റെടുത്തതെന്നാണ് റിപ്പോർട്ട്.
ടാറ്റാ ഗ്രൂപ്പും യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. കരാറിന്റെ ഭാഗമായി വിമാനത്താവളത്തിൽ റൺവേ, ടെർമിനലുകൾ, റോഡുകൾ, യൂട്ടിലിറ്റികൾ, എയർസൈഡ് ഇൻഫ്രാസ്ട്രക്ചർ, മറ്റ് അനുബന്ധ കെട്ടിടങ്ങൾ എന്നിവ ടാറ്റാ പ്രോജക്ട്സ് നിർമ്മിക്കുമെന്ന് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. സ്വിസ് ഡെവലപ്പർ ആയ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ അനുബന്ധ സ്ഥാപനമാണ് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്.
ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നീ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നിർമ്മാണം. കൃത്യസമയത്ത് പണി പൂർത്തിയാക്കിയിരിക്കും.ഇന്ത്യയിലെ ഏറ്റവും നൂതനവും പരിസ്ഥിതി സൗഹൃദവുമായ വിമാനത്താവളം ആയിരിക്കും നോയിഡ അന്താരാഷ്ട്ര വിമാനത്താവളം .
വിനായക് പൈയെ
ടാറ്റാ പ്രൊജക്ട് സി.ഇ.ഒയും എംഡിയും
1,334 ഹെക്ടർ സ്ഥലത്താണ് വിമാനത്താവളം ഒരുങ്ങുന്നത്
5,700 കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മാണം
2024 ഓടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |