ന്യൂഡൽഹി: രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് വർദ്ധന നിലവിൽ വന്നേക്കും. 2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 20 മുതൽ 25 ശതമാനം വരെ വരുമാന വർദ്ധനയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിസർച്ച് റിപ്പോർട്ടാണ് നിരക്ക് വർധനയെക്കുറിച്ചുള്ള സൂചന നൽകുന്നത്. ഒരു ഉപഭോക്താവിൽ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തിൽ 15 മുതൽ 20 ശതമാനം വരെ വർദ്ധനയാണ് ലക്ഷ്യമിടുന്നത്. നെറ്റ്‌വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുകയും പുതിയ സ്പെക്ട്രം വാങ്ങുകയും ചെയ്യണമെങ്കിൽ നിരക്ക് വരുമാനം വർദ്ധിപ്പിക്കുക തന്നെ വേണമെന്ന നിലപാടിലാണ് കമ്പനികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |