മുംബയ്: 2023-27 കാലയളവിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ആമസോൺ. ഡിജിറ്റൽ സംപ്രേഷണം മാത്രമായി ലഭിച്ചിട്ട് കാര്യമായ നേട്ടമുണ്ടാകില്ല എന്ന വിലയിരുത്തലിലാണ് ആമസോണിന്റെ പിന്മാറ്റം. ഐ.പി.എൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ റിലയൻസിന്റെ മുകേഷ് അംബാനിയും ആമസോണിന്റെ ജെഫ് ബസോസും നേർക്കുനേർ എന്ന രീതിയിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലീഷ് ദിനപത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. യൂട്യൂബിനായി ബിഡ് ഫോം വാങ്ങിയ ഗൂഗിളും അപേക്ഷ സമർപ്പിച്ചില്ല.
ഡിസ്‌നിയുടെ സ്റ്റാർ നെറ്റ്‌വർക്ക്, റിലയൻസ് വിയാകോം സ്‌പോർട്‌സ് 18, സോണി നെറ്റ്‌വർക്ക്, ടൈംസ് ഇന്റർനെറ്റ്, നോർത്ത് അമേരിക്കൻ കമ്പനി ഫൺഏഷ്യ എന്നിവയാണ് ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കുക. ഫൺ ഏഷ്യയും ടൈംസ് ഇന്റർനെറ്റും ഇന്ത്യയ്ക്ക് വെളിയിലുള്ള സംപ്രേക്ഷണാവകാശം നേടാനാണ് ശ്രമിക്കുന്നത്. ആമസോൺ കളമൊഴിയുന്നതോടെ മത്സരം റിലയൻസും സ്റ്റാർ നെറ്റ്‌വർക്കും തമ്മിലാവും എന്നാണ് വിലയിരുത്തൽ. ഐ.പി.എല്ലിന്റെ ആദ്യ സീസണുകൾ സംപ്രേക്ഷണം ചെയ്ത സോണിയും ശക്തമായ സാന്നിദ്ധ്യമാണ്.
2023-27 വരെയുള്ള അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശ വിൽപ്പനയിലൂടെ 45,000-60,000 കോടി രൂപ സമാഹരിക്കാനാവും എന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |