കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന സ്വകാര്യ ഇൻഷ്വറൻസ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എ.ഐ.എ ലൈഫ് ഇൻഷ്വറൻസ് 2022 സാമ്പത്തിക വർഷത്തേക്ക് പങ്കാളിത്ത പോളിസി ഉടമകൾക്കായി 861 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു.
ഇത് തുടർച്ചയായ അഞ്ചാം വർഷമാണ് ടാറ്റാ എ.ഐ.എ ലൈഫ് ഇൻഷ്വറൻസ് ബോണസ് നൽകുന്നത്. ഇത്തവണത്തെ ബോണസ് 2021 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലുമാണ്. 2022 മാർച്ച് 31ന് പ്രാബല്യത്തിലുള്ള എല്ലാ പാർട്ടിസിപ്പേറ്റിംഗ് പോളിസികളിലും ബോണസിന് അർഹതയുണ്ടാകും.
തങ്ങളുടെ ഉപഭോക്താക്കളുടെ ദീർഘകാല സാമ്പത്തിക ക്ഷേമമാണ് ടാറ്റാ എ.ഐ.എയിൽ തങ്ങൾ പരമപ്രധാനമായി കാണുന്നതെന്ന് ടാറ്റാ എ.ഐ.എ ലൈഫ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ സമിത് ഉപോദ്ധ്യായ് പറഞ്ഞു. ദീർഘകാല ഫണ്ട് മാനേജ്‌മെൻറ് രീതികളും മികച്ച നിക്ഷേപവും റിസ്‌ക്ക് മാനേജുമെൻറും ഉപഭോക്താക്കൾക്കായി മികച്ച ബോണസ് പ്രഖ്യാപിക്കുന്നതിനു വഴിയൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനി 202122 സാമ്പത്തിക വർഷം 4,455 കോടി രൂപയുടെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം നേടിയിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |