SignIn
Kerala Kaumudi Online
Friday, 19 April 2024 10.17 PM IST

ഓണനാളിൽ കയർവില കുടിശികയില്ലാതെ നൽകി കയർഫെഡ്

coir

വിതരണം ചെയ്തത് 9.88കോടി

ആലപ്പുഴ : സാമ്പത്തിക പ്രതിസന്ധിക്കിടയിലും കയർ തൊഴിലാളികളുടെ വേതനവും ബോണസും മറ്റ് ആനുകൂല്യങ്ങളും നൽകി കയർഫെഡ്. 70,000 ക്വിന്റലോളം കയർ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുമ്പോഴാണ് സംഘങ്ങൾക്കുള്ള കയർ വില മുഴുവനായി നൽകിയത്. അറുനൂറോളം വരുന്ന അംഗസംഘങ്ങൾക്കായി 9.88കോടി രൂപയാണ് വിതരണം ചെയ്തത്.

വിപണി വിപുലീകരണ പദ്ധതി ഇനത്തിൽ 3.80കോടി രൂപയും വില സ്ഥിരതാ ഫണ്ടിനത്തിൽ 6.08കോടി രൂപയും സർക്കാർ കയർഫെഡിന് അനുവദിച്ചിരുന്നു. ഈ തുകയോടൊപ്പം പത്ത് കോടിയോളം രൂപ സ്വന്തം നിലയിൽ സമാഹരിച്ചുമാണ് കയറിന്റെ വില നൽകിയത്. പി.എം.ഐ ഇനത്തിലും എം.ഡി.എ ഇനത്തിലും സംഘങ്ങൾക്ക് നൽകാനുള്ള മുഴുവൻ തുകയും നൽകി. കയർപിരി തൊഴിലാളികളുടെ വരുമാന പൂരക പദ്ധതി കുടിശിക തീർത്ത് നൽകുന്നതിന് പന്ത്രണ്ടര കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനോടും മന്ത്രി പി.രാജീവിനോടും കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ നന്ദി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.