ന്യൂഡൽഹി: പൈലറ്റുമാരുടെ എണ്ണം കൂടിയതിനെത്തുടർന്ന് 80 പൈലറ്റുമാരോട് മൂന്ന് മാസത്തേയ്ക്ക് ശമ്പളമില്ലാത്ത അവധിയിൽ പോകാൻ സ്പൈസ് ജെറ്റ് വിമാനക്കമ്പനി ആവശ്യപ്പെട്ടു. ബോയിംഗ് 737 വിമാനങ്ങളിലെ 40 പൈലറ്റുമാരോടും ക്യു 400 ഫ്ളീറ്റ് വിമാനങ്ങളിലെ 40 പേരോടുമാണ് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
സ്പൈസ് ജെറ്റ് ഡിസംബർ മുതൽ ഏഴ് പുതിയ വിമാനങ്ങൾ സർവീസിനിറക്കും. ഇവ വരുന്ന മുറയ്ക്ക് അവധിയിൽ പോകുന്ന പൈലറ്റുമാരെ തിരിച്ചുവിളിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുതിയവ എത്തുന്നതുവരെ വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുവാനും സ്പൈസ് ജെറ്റിന് പദ്ധതിയുണ്ട്.
2021 തുടക്കത്തിൽ 95 വിമാനങ്ങളുമായി സർവീസ് ആരംഭിച്ച കമ്പനിക്ക് ഇപ്പോൾ 50 വിമാനങ്ങളാണ് ഉള്ളത്. അതുകൊണ്ടുതന്നെ കൂടുതലുള്ള പൈലറ്റുമാരെ നിലനിർത്തുന്നത് കമ്പനിക്ക് അധികച്ചെലവ് ഉണ്ടാക്കുമെന്നും പുതിയ വിമാനങ്ങൾ സർവീസിനെത്തുന്നതോടെ പൈലറ്റുമാരെ തിരിച്ചുവിളിക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |