സപ്ളൈകോ സംഭരിച്ചത് 5152 മെട്രിക് ടൺ നെല്ല്
കൊച്ചി: നെല്ലു സംഭരണം പുരോഗമിക്കുന്നുവെന്ന് അധികൃതർ പറയുമ്പോഴും കൊയ്തുകൂട്ടിയ നെല്ല് യഥാസമയം സംഭരിക്കാത്തതിന്റെ ആശങ്കയിലാണ് സംസ്ഥാനത്തെ നെൽകർഷകർ.
കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നൂറുകണക്കിന് ടൺ നെല്ലാണ് കെട്ടിക്കിടക്കുന്നത്. പാലക്കാടൻ മേഖലയിലും നെല്ല് സംഭരണം കാര്യക്ഷമമല്ല. നെല്ല് സംഭരണത്തിന് മില്ലുകൾ മുന്നോട്ടുവരാത്തതാണ് പ്രധാന പ്രതിസന്ധി. നാലു മില്ലുകളാണ് നിലവിൽ നെല്ല് സംഭരിക്കുന്നത്. കഴിഞ്ഞ വർഷം നെല്ലു സംഭരണത്തിനായി 56 മില്ലകൾ ഉണ്ടായിരുന്നു,
മില്ലുകൾക്ക് 31,106 മെട്രിക് ടൺ നെല്ല് സംഭരിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. ഇതുവരെ 5152 മെട്രിക് ടൺ നെല്ല് സംഭരിച്ചു.
നിസഹകരണം തുടർന്ന്
മില്ലുടമകൾ
കഴിഞ്ഞ വർഷം നെല്ലു സംഭരണത്തിനായി 56 മില്ലകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം നാല് മില്ലുകൾ മാത്രമാണ് രംഗത്തുള്ളത്. സംസ്ഥാനത്തെ മില്ലുടമകൾ നെല്ലുസംഭരണം നിർത്തുന്നതായി കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു . മന്ത്രിമാരായ കെ എൻ ബാലഗോപാലിന്റെയും ജി ആർ അനിലിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നാണ് അറിയിച്ചത്. എന്നാൽ, വർഷങ്ങളായി ആവശ്യങ്ങളിൽ ഒന്നുപോലും നടപ്പാക്കുന്നില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
നെല്ലു സംഭരണം തുടങ്ങിയ 2005 ൽ സംസ്ഥാനത്ത് 120 മില്ലുകാരാണ് നെല്ലു സംഭരിക്കാൻ മുന്നോട്ടുവന്നത്. ഇപ്പോൾ ആകെയുള്ളത് 56 മില്ലുകളാണ്. അതിൽ 52 മില്ലുകളും സമരത്തിലാണ്.
മില്ലുടമകളുടെ ആവശ്യങ്ങൾ
മില്ലുടമകൾക്ക് ലഭിക്കാനുള്ള 15 കോടിയിലധികം രൂപ ഉടനെ വിതരണം ചെയ്യുക
ഒരു ക്വിന്റലിന് 272 രൂപ കൈകാര്യച്ചെലവായി നൽകുക
മില്ലുകൾക്ക് ലഭിച്ച തുകയുടെ ജി.എസ്.ടി കാര്യത്തിൽ തീരുമാനമെടുക്കണം
ശേഖരിക്കുന്ന നെല്ലിന്റെ ഔട്ട്‌ടേൺ അനുപാതം 64.5 ശതമാനമായി തുടരുക
........................................
വിവിധ പാടശേഖരങ്ങളിൽ നിന്നുള്ള നെല്ലെടുക്കൽ പുരോഗമിക്കുകയാണ്. വരുംദിവസങ്ങളിലും കാര്യമായ പുരോഗതി സംഭരണത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സഞ്ജീബ് പട്‌ജോഷി, സപ്ലൈകോ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ
നെല്ല് സംഭരണം ഇതുവരെ
(അളവ് മെട്രിക് ടണ്ണിൽ)
എറണാകുളം : 130
ആലപ്പുഴ: 258
തൃശൂർ: 535,
പാലക്കാട് :1120
കോട്ടയം 780
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |