ന്യൂഡൽഹി: കൊവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പല മേഖലകളിലും പഴയ നിലയിലേയ്ക്ക് എത്തുന്നതായി റിപ്പോർട്ട്. സാമ്പത്തിക മേഖലയിലെ ഉണർവിന്റെ പശ്ചാത്തലത്തിൽ പല തൊഴിൽ രംഗങ്ങളിലും ഈ സാമ്പത്തിക വർഷാന്ത്യത്തോടെ ശമ്പളം കൊവിഡിന് മുൻപുള്ള നിരക്കിലേയ്ക്കെത്തുമെന്ന് ടീം ലീസ് എച്ച്. ആർ ടെക് സി. ഇ. ഒ സുമിത് സബർവാൾ പറഞ്ഞു.
കൊവിഡ് സാഹചര്യത്തിൽ വിവിധ മേഖലകളിൽ ശമ്പളം വെട്ടിക്കുറയ്ക്കലുൾപ്പടെയുള്ള നടപടികൾ കൈക്കൊണ്ടിരുന്നു. ഒൗപചാരിക മേഖലയിൽ 3.6 ശതമാനവുംഅനൗപചാരിക മേഖലയിൽ 22.6 ശതമാനവുമാണ് ശമ്പളം വെട്ടിക്കുറച്ചത്.
സാമ്പത്തികരംഗം കരുത്താർജിച്ചതോടെ കമ്പനികൾ ഇൻക്രിമെന്റുകൾ അനുവദിച്ചതോടെയാണ് ശമ്പളത്തിലെ വ്യത്യാസം കുറഞ്ഞുവന്നതെന്ന് സബർവാൾ പറഞ്ഞു. പരമ്പരാഗത ബിസിനസ് മേഖലകളായ ബാങ്കിംഗ്, ഇ കോമേഴ്സ്, വിദ്യാഭ്യാസം, ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ അഞ്ചു മുതൽ 12 വരെ ശതമാനം വാർഷിക ശമ്പള വർദ്ധനവുണ്ട്. കൊവിഡ് ആശങ്ക കുറഞ്ഞതും ബിസിനസ് വളർച്ചയുമാണ് ശമ്പള വർദ്ധനയ്ക്ക് കമ്പനികളെ പ്രേരിപ്പിച്ച ഘടകങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |