ന്യൂഡൽഹി: ആഗോളതലത്തിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇന്ത്യയിലും ജീവനക്കാരെ പിരിച്ചുവിടൽ ആരംഭിച്ചുവെന്ന് റിപ്പോർട്ട്. പലർക്കും ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് സംബന്ധിച്ച് മെയിൽ സന്ദേശം ലഭിച്ചുവെന്നാണ് വിവരം. ട്വിറ്ററിന് 200ലധികം ജീവനക്കാരാണ് ഇന്ത്യയിലുള്ളത്.
മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലെ ജീവനക്കാരെ മുഴുവനായും മാറ്റിയെന്നാണ് അറിയുന്നത്. മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. ആകെ എത്ര ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന വിവരം ലഭ്യമല്ല. ട്വിറ്റർ ഇന്ത്യ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ശതകോടീശ്വരൻ എലോൺ മസ്ക് ഒക്ടോബറിൽ 27ന് ഏറ്റെടുത്ത ശേഷമാണ് ട്വിറ്ററിൽ ജീവനക്കാരെ പിരിച്ചുവിടലിന് തുടക്കമായത്. 4400 കോടി ഡോളറിനാണ് ട്വിറ്ററിനെ മസ്ക് വാങ്ങിയത്. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരെ കൂട്ടമായി പിരിച്ചുവിടുകയോ സ്ഥലം മാറ്റുകയോ ചെയ്തിരുന്നു. ബോർഡ് ഒഫ് ഡയറക്ടേഴ്സിനെ പൂർണമായും മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |