ന്യൂഡൽഹി: വർത്തമാനകാലത്തെ പ്രധാന നിക്ഷേപമാർഗങ്ങളിലൊന്നായ ക്രിപ്റ്റോകറൻസികൾ നേരിട്ട മൂല്യത്തകർച്ച മൂലം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നിക്ഷേപകരുടെ കീശയിൽ നിന്ന് ചോർന്നത് 83,000 കോടി ഡോളർ. സുമാർ 60.51 ലക്ഷം കോടി രൂപ വരുമിത്. ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ മൂല്യം 61,000 ഡോളറിൽ നിന്ന് 25,000 ഡോളറിലേക്ക് കൂപ്പുകുത്തിയതാണ് പ്രധാന തിരിച്ചടി.
ക്രിപ്റ്റോകറൻസികളിലെ ആകെ നിക്ഷേപകമൂല്യം 63 ശതമാനം ഇടിഞ്ഞ് 1.49 ലക്ഷം കോടി ഡോളറിലുമെത്തി. പ്രധാന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളായ ബിനാൻസ്, വാസിർഎക്സ്, കോയിൻബേസ്, വൊയേജർ എന്നിവയെല്ലാം നേരിടുന്നത് കനത്ത വിറ്റൊഴിയൽ സമ്മർദ്ദമാണ്. കമ്പ്യൂട്ടർ കോഡുകളാലും ബ്ളോക്ക്ചെയിൻ സാങ്കേതികവിദ്യയാലും നിർമ്മിതമായ സാങ്കല്പിക നാണയങ്ങളാണ് ക്രിപ്റ്റോകറൻസികൾ അഥവാ ഡിജിറ്റൽ കറൻസികൾ. അമേരിക്കയടക്കം ഒട്ടേറെ രാജ്യങ്ങൾ ഇവ ഉപയോഗിച്ചുള്ള ഉത്പന്ന/സേവന പർച്ചേസുകൾക്ക് അംഗീകാരം നൽകിയിരുന്നു.
ഇന്ത്യയിൽ കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ ക്രിപ്റ്റോകറൻസികളെ അംഗീകരിച്ചിട്ടില്ല. അടുത്തിടെ ചൈനയും വിലക്കേർപ്പെടുത്തി. ഇതിനുപുറമേ, ബിറ്റ്കോയിന്റെ പ്രധാന പ്രചാരകരിൽ ഒരാളായിരുന്ന ടെസ്ല സി.ഇ.ഒ എലോൺ മസ്കും അടുത്തിടെ ബിറ്റ്കോയിനെ തള്ളിപ്പറഞ്ഞു. ഇതോടെ, മൂല്യം കൂപ്പുകുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |