ന്യൂഡൽഹി: ക്രിപ്‌റ്റോകറൻസികൾ ആഗോളതലത്തിൽ തകർച്ചയുടെ ട്രാക്കിലായതോടെ വിവിധ രാജ്യങ്ങളുടെ സർക്കാരുകൾക്കും ലിസ്‌റ്റഡ് കമ്പനികൾക്കും നഷ്‌ടമായത് ശതകോടികൾ. ഏറെ സ്വീകാര്യതയുള്ളതും ഏറ്റവും മൂല്യമേറിയതുമായ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിന്റെ വീഴ്‌ചയാണ് മുഖ്യ തിരിച്ചടി.
60,000 ഡോളറിനുമേലുണ്ടായിരുന്ന ബിറ്റ്‌കോയിൻ വില കഴിഞ്ഞവാരം 20,000 ഡോളർ നിരക്കിലേക്ക് തകർന്നിരുന്നു. ഒരു ബിറ്റ്‌കോയിന്റെ ഇന്ത്യയിലെ വിപണിമൂല്യം 55 ലക്ഷം രൂപയിൽ നിന്ന് ഇടിഞ്ഞത് 17.84 ലക്ഷം രൂപയിലേക്ക്. ആഗോളതലത്തിൽ ക്രിപ്‌റ്റോവിപണി മൂല്യം ഒരുലക്ഷം കോടി ഡോളറിൽ നിന്ന് 98,300 കോടി ഡോളറിലേക്ക് ഇടിഞ്ഞു.
കൊഴിയുന്ന കീശ
ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികളെ അംഗീകരിക്കുകയും അവ വൻതോതിൽ ശേഖരിക്കുകയോ ഇടപാടുകൾ നടത്തുകയോ ചെയ്യുന്ന നിരവധി രാജ്യങ്ങളും ലിസ്‌റ്റഡ് കമ്പനികളുമുണ്ട്. ഇന്ത്യൻ സർക്കാർ ക്രിപ്‌റ്റോകറൻസികളെ നിരോധിച്ചിട്ടില്ലെങ്കിലും പ്രോത്സാഹിപ്പിക്കുന്നില്ല.
ക്രിപ്‌റ്റോ വീഴ്‌ചയിൽ ഏറ്റവുമധികം നഷ്‌ടം നേരിട്ടവർ:
(രാജ്യം/സ്ഥാപനം, നഷ്‌ടം)
യുക്രെയിൻ : $125 കോടി
എൽ സാൽവദോർ : $4.68 കോടി
................................................................................
ടെസ്‌ല : $30.98 കോടി
മൈക്രോ സ്‌ട്രാറ്റജി : $76.61 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |