തൃശൂർ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപകുതിയിൽ (ഏപ്രിൽ-സെപ്‌തംബർ) ധനലക്ഷ്‌മി ബാങ്ക് 10.45 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 42.11 കോടി രൂപയാണ് പ്രവർത്തനലാഭം. മൊത്തം ബിസിനസ് 2.13 ശതമാനം ഉയർന്ന് 18,889 കോടി രൂപയായി. നിക്ഷേപങ്ങൾ 4.22 ശതമാനം വളർന്ന് 11,918 കോടി രൂപയിലെത്തി.
മൊത്തം നിക്ഷേപത്തിൽ 34 ശതമാനം കറന്റ്/സേവിംഗ്‌സ് നിക്ഷേപങ്ങളാണ്. ഈ വിഭാഗത്തിലെ വാർഷിക വളർച്ച 11.91 ശതമാനം. ചെറുകിട സൂക്ഷ്‌മ വായ്‌പകൾ 22.90 ശതമാനവും സ്വർണവായ്പകൾ 4.43 ശതമാനവും വളർന്നു. അറ്റ പലിശ വരുമാന തോത് 2.85 ശതമാനമാണ്. 13.64 ശതമാനമാണ് മൂലധന പര്യാപ്‌തതാ അനുപാതം. ഷെയർബുക്ക് വാല്യു 34.57 രൂപ.
ചെറുകിട വായ്‌പ, സ്വർണപ്പണയ വായ്‌പ, കറന്റ്/സേവിംഗ്‌സ് ബാങ്ക് നിക്ഷേപം, നിഷ്‌ക്രിയ ആസ്‌തി തിരിച്ചുപിടിക്കൽ, പലിശയിതര വരുമാന വർദ്ധന എന്നിവയ്ക്കാണ് നടപ്പുവർഷം ബാങ്ക് ഊന്നൽ നൽകുന്നതെന്ന് ജനറൽ മാനേജർ എൽ. ചന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |