ന്യൂഡൽഹി: പ്രമുഖ അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യാ പ്രവേശനം വൈകിയേക്കും. ഇറക്കുമതി നികുതി കുറയ്ക്കണമെന്നതടക്കം കേന്ദ്രസർക്കാരിന് മുന്നിൽ ടെസ്‌ല വച്ച ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല. വെല്ലുവിളികൾ നിലനിൽക്കുന്നതാണ് ഇന്ത്യയിൽ വില്പന ആരംഭിക്കാൻ തടസമാകുന്നതെന്ന് മസ്‌ക് ട്വിറ്ററിൽ പറഞ്ഞു. എന്നാൽ, നികുതിയിളവിനായി സാമൂഹികമാദ്ധ്യമങ്ങളിലൂടെ മസ്‌ക് സമ്മർദ്ദം ചെലുത്തുകയാണെന്ന് കേന്ദ്രം പ്രതികരിച്ചു. ഇറക്കുമതി നികുതി കുറയ്ക്കില്ലെന്നും വാഹനഘടകങ്ങൾ ഇന്ത്യയിലെത്തിച്ച് അസംബിൾ ചെയ്യുന്നതിലൂടെ (സി.കെ.ഡി - കംപ്ളീറ്റ്‌ലി നോക്ക്ഡ് ഡൗൺ) ടെസ്‌ലയ്ക്ക് നികുതിയിളവുകൾ നേടാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറക്കുമതി നികുതി 100ൽ നിന്ന് 40 ശതമാനമാക്കണമെന്നാണ് ടെസ്‌ലയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |