SignIn
Kerala Kaumudi Online
Friday, 29 March 2024 10.53 AM IST

ഓഹരികളിലെ എഫ്.ഡി.ഐ 24 ശതമാനം കൂപ്പുകുത്തി

fdi

കൊച്ചി: ഇന്ത്യൻ ഓഹരികളിലേക്ക് (ഇക്വിറ്റി) നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) നടപ്പുവർഷം ജൂലായ്-സെപ്തംബറിൽ 2021ലെ സമാനപാദത്തേക്കാൾ 24 ശതമാനം ഇടിഞ്ഞു. 1,360 കോടി ഡോളറിൽ നിന്ന് 1,030 കോടി ഡോളറിലേക്കാണ് ഇടിവെന്ന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഒഫ് ഇൻഡസ്‌ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) വ്യക്തമാക്കി.

നടപ്പുവർഷം ആദ്യപാദമായ ഏപ്രിൽ-ജൂണിനെ അപേക്ഷിച്ച് ഇടിവ് 37 ശതമാനമാണ്. പുതിയ ഇക്വിറ്റി എഫ്.ഡി.ഐ., പുനർനിക്ഷേപം, മറ്റ് മൂലധനനിക്ഷേപം എന്നിവയടക്കം ഓഹരികളിലേക്കുള്ള മൊത്തം എഫ്.ഡി.ഐ കഴിഞ്ഞപാദത്തിൽ 1,980 കോടി ഡോളറിൽ നിന്ന് 16 ശതമാനം കുറഞ്ഞ് 1,660 കോടി ഡോളറിലെത്തി. ആഗോള സമ്പദ്‌പ്രതിസന്ധിയാണ് നിക്ഷേപത്തെ തളർത്തുന്നത്.

മുന്നിൽ സിംഗപ്പൂർ

ഇന്ത്യയിലേക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) ഒഴുക്കുന്നത് സിംഗപ്പൂരാണ്. നടപ്പുവർഷം ആദ്യപകുതിയിലെ (ഏപ്രിൽ-സെപ്തംബർ) പട്ടിക ഇങ്ങനെ: (തുക കോടിയിൽ)​

 സിംഗപ്പൂർ : $1,​000

 മൗറീഷ്യസ് : $332

 യു.എ.ഇ : $295

 അമേരിക്ക : $260

മുന്നേറി മഹാരാഷ്‌ട്ര

ഏറ്റവുമധികം എഫ്.ഡി.ഐ ഒഴുകുന്നത് മഹാരാഷ്‌ട്രയിലേക്കാണ്. കർണാടക,​ ഗുജറാത്ത് എന്നിവ യഥാക്രമം രണ്ടുംമൂന്നും സ്ഥാനംനേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, FDI, EQUITY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.