ന്യൂഡൽഹി: പെട്രോളിയം, ജെം ആൻഡ് ജുവലറി, എൻജിനിയറിംഗ് വിഭാഗങ്ങളുടെ കരുത്തിൽ കഴിഞ്ഞമാസവും ഇന്ത്യയിൽ നിന്നുള്ള ഉത്പന്നാധിഷ്‌ഠിത കയറ്റുമതി വൻ നേട്ടമുണ്ടാക്കി. 47.19 ശതമാനം വർദ്ധനയോടെ 3,517 കോടി ഡോളർ വരുമാനമാണ് ജൂലായിൽ ലഭിച്ചത്. ഇറക്കുമതി 59.38 ശതമാനം ഉയർന്ന് 4,640 കോടി ഡോളറിലെത്തി. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം ഇന്ത്യയ്ക്ക് പ്രതികൂലമായി ഉയരുകയാണ്; 1,123 കോടി ഡോളറാണ് വ്യാപാരക്കമ്മി.
പെട്രോളിയം, ക്രൂഡോയിൽ എന്നിവയുടെ ഇറക്കുമതി 97 ശതമാനം വർദ്ധിച്ച് 635 കോടി ഡോളറിലും സ്വർണം ഇറക്കുമതി 135.5 ശതമാനം ഉയർന്ന് 242 കോടി ഡോളറിലും എത്തിയാണ് വ്യാപാരക്കമ്മി വർദ്ധിക്കാൻ മുഖ്യ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |