മുംബയ്: ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകളെത്തുടർന്ന് ജൂലായ് ഒന്നിന് സമാപിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം 500 കോടി ഡോളറിന്റെ ഇടിവ് നേരിട്ടു. 58,831.4 കോടി ഡോളറായാണ് ശേഖരം താഴ്‌ന്നത്. വിദേശ നാണയ ആസ്‌തി 447.1 കോടി ഡോളറും ഇടിഞ്ഞു.
ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റഴിച്ചാണ് രൂപയുടെ വീഴ്ചയുടെ കാഠിന്യത്തിന് റിസർവ് ബാങ്ക് തടയിട്ടത്. റിസർവ് ബാങ്കിന്റെ പരിശ്രമങ്ങൾക്കിടയിലും രൂപയുടെ മൂല്യം 79 കടന്ന് റെക്കാഡ് താഴ്ചയിലെത്തിയിരുന്നു. 2022ൽ ഇതുവരെ ശേഖരത്തിലുണ്ടായ ഇടിവ് 2,169.8 കോടി ഡോളറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |