ന്യൂഡൽഹി: ഓഹരിവിപണി നേട്ടത്തിലേറിയതോടെ തിളക്കംമങ്ങി സ്വർണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഗോൾഡ് ഇ.ടി.എഫ്). കഴിഞ്ഞ സാമ്പത്തികവർഷം (2021-22) സ്വർണ ഇ.ടി.എഫിലെത്തിയത് 2,537 കോടി രൂപയാണ്. തൊട്ടുമുൻവർഷത്തെ 6,910 കോടി രൂപയേക്കാൾ 63 ശതമാനം കുറവാണിത്.
കൊവിഡ് പ്രതിസന്ധിയിലും കൂസാതെ കഴിഞ്ഞവർഷം ഓഹരിവിപണി മികച്ച നേട്ടത്തിലേറുകയും പ്രാരംഭ ഓഹരി വില്പനകൾ (ഐ.പി.ഒ) റെക്കാഡ് തകർത്ത് മുന്നേറുകയും ചെയ്‌തതോടെ, നിക്ഷേപകർ സ്വർണ ഇ.ടി.എഫിനെ കൈവിട്ട് ഓഹരികളിലേക്ക് പണമൊഴുക്കിയതാണ് ഈ തിരിച്ചടിക്ക് മുഖ്യകാരണം.
37%
നിക്ഷേപം കുറഞ്ഞെങ്കിലും കഴിഞ്ഞവർഷം ഗോൾഡ് ഇ.ടി.എഫ് കമ്പനികൾ കൈകാക്യം ചെയ്യുന്ന മൊത്തം ആസ്‌തി (എ.യു.എം) 37 ശതമാനം ഉയർന്ന് 19,281 കോടി രൂപയിലെത്തി. 2020-21ൽ എ.യു.എം 14,124 കോടി രൂപയായിരുന്നു; 2019-20ൽ 7,946 കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |