SignIn
Kerala Kaumudi Online
Friday, 19 April 2024 3.27 PM IST

ബി.എസ്.എൻ.എൽ-വീ ലയനം: കേന്ദ്രസർക്കാരിന് എതിർപ്പ്

vi

ന്യൂഡൽഹി: സമ്പദ്‌ പ്രതിസന്ധി മൂലം ഭാവി തുലാസിലായ വൊഡാഫോൺ-ഐഡിയയെ (വീ) പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ എന്നിവയിൽ ലയിപ്പിക്കുന്നതിനോട് കേന്ദ്രസർക്കാരിന് എതിർപ്പ്. വൻ കടബാദ്ധ്യതയുള്ള കമ്പനികളെ തമ്മിൽ ലയിപ്പിക്കുന്നത് അപ്രായോഗികവും യുക്തിരഹിതവും ആയിരിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ആസ്‌തിമൂല്യത്തേക്കാൾ പലമടങ്ങ് കടബാദ്ധ്യതയാണ് വൊഡാഫോൺ-ഐഡിയയ്ക്കുള്ളത്. ലയനം മൂലം ബി.എസ്.എൻ.എല്ലിനോ എം.ടി.എൻ.എല്ലിനോ സർക്കാരിനോ നേട്ടമുണ്ടാവില്ല. ഇരു സ്ഥാപനങ്ങളിലെയും തൊഴിൽസാഹചര്യവും വ്യത്യസ്‌തമായതിനാൽ ലയനം പ്രായോഗികമല്ലെന്നാണ് നീതി ആയോഗും ചൂണ്ടിക്കാട്ടുന്നത്. എം.ടി.എൻ.എല്ലും വൊഡാഫോൺ-ഐഡിയയും ലിസ്‌റ്റഡ് കമ്പനികൾ ആയതിനാൽ ലയനത്തിന് ഒട്ടേറെ നൂലാമാലകളുണ്ടെന്നതും പ്രതികൂലഘടകമാണ്.

കടം+കടം=ടെലികോം

 രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വീയുടെ ബാങ്ക് വായ്‌പാ ബാദ്ധ്യത മാത്രം 23,000 കോടി രൂപയാണ്

 സ്‌പെക്‌ട്രം ഫീസിനത്തിൽ സർക്കാരിന് നൽകാനുള്ള കുടിശിക : ₹96,300 കോടി

 എ.ജി.ആർ കുടിശിക : ₹61,000 കോടി

 ₹81,156 കോടിയുടെ കടബാദ്ധ്യതയാണ് ബി.എസ്.എൻ.എല്ലിനുള്ളത്; എം.ടി.എൻ.എല്ലിന് ₹29,391 കോടി.

₹69,000 കോടി

ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ ലയനവും അതോടനുബന്ധിച്ചുള്ള 69,000 കോടി രൂപയുടെ രക്ഷാപ്പാക്കേജും 2019ൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

27%

വീയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞ കുമാർ മംഗളം ബിർള, കമ്പനിയിലെ തന്റെ 27% ഓഹരി പങ്കാളിത്തം സർക്കാരിനോ സ്വകാര്യ കമ്പനികൾക്കോ വിൽക്കാൻ തയ്യാറാണെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ലയന ചർച്ചകൾ ഉയർന്നത്. ലയനത്തോട് താത്പര്യമില്ലെങ്കിലും വീയുടെ തകർച്ച ഒഴിവാക്കാനുള്ള നടപടി സർക്കാരെടുത്തേക്കും.

ഉപഭോക്താക്കൾ

വൊഡാ-ഐഡിയ : 27 കോടി

ബി.എസ്.എൻ.എൽ : 11.6 കോടി

എം.ടി.എൻ.എൽ : 33 ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, VODAFONE, BSNL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.