ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും മൂലം കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) രാജ്യത്തെ ഹോട്ടൽ മേഖലയ്ക്ക് നഷ്‌ടമായത് 1.30 ലക്ഷം കോടി രൂപയുടെ വരുമാനമെന്ന് ഫെഡറേഷൻ ഒഫ് ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻസ് ഒഫ് ഇന്ത്യ (എഫ്.എച്ച്.ആർ.എ.ഐ) വ്യക്തമാക്കി. 2019-20ൽ വരുമാനം 1.80 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം 75 ശതമാനം വരുമാനവും കൊവിഡിൽ ഒലിച്ചുപോയി.
പ്രത്യേക പരിഗണന നൽകി, ഹോട്ടൽ മേഖലയുടെ ഉണർവിനായി കേന്ദ്രസർക്കാർ രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്ന് എഫ്.എച്ച്.ആർ.എ.ഐ വൈസ് പ്രസിഡന്റ് ഗുർബാക്‌ഷിശ് സിംഗ് കോഹ്‌ലി പറഞ്ഞു. വായ്‌പാ തിരിച്ചടവിലും പലിശനിരക്കിനുംമേൽ മോറട്ടോറിയം പ്രഖ്യാപിക്കണം. വെള്ളം, വൈദ്യുതി, ലൈസൻസ് ഫീസുകൾ തുടങ്ങിയവ ഒഴിവാക്കണം. ലോക്ക്ഡൗണിൽ തൊഴിലും വരുമാനവും നഷ്‌ടപ്പെട്ട ഈ മേഖലയിലെ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സാമ്പത്തികാശ്വാസം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |