കൊച്ചി: സ്വർണാഭരണങ്ങൾക്ക് ജൂൺ 16 മുതൽ ഏർപ്പെടുത്തിയ ഹാൾമാർക്കിംഗിന് പിന്നാലെ ഹാൾമാർക്ക് യുണീക്ക് ഐ.ഡി (എച്ച്.യു.ഐ.ഡി) കൂടി നിർബന്ധമാക്കിയതിനാൽ പ്രതിഷേധിച്ച് സ്വർണ വ്യാപാരികൾ ഇന്നലെ കരിദിനമാചരിച്ചു. രാജ്യവ്യാപകമായി കടകളടച്ചിട്ടായിരുന്നു പ്രതിഷേധം. ഓണമായതിനാൽ, കേരളത്തിൽ കടകൾ തുറന്നു. കടകൾക്ക് മുന്നിൽ എച്ച്.യു.ഐ.ഡി പിൻവലിക്കുകയെന്ന ബോർഡ് വച്ചും വ്യാപാരികളും ജീവനക്കാരും കറുത്ത ബാഡ്‌ജ് ധരിച്ചുമായിരുന്നു കേരളത്തിൽ പ്രതിഷേധം.
കേരളത്തിലെ 15,000 ജുവലറികൾക്ക് പുറമേ നിർമ്മാതാക്കളും മൊത്ത വ്യാപാരികളും സ്വർണപ്പണിക്കാർ ഉൾപ്പെടെയുള്ളവരും പ്രതിഷേധത്തിൽ പങ്കുചേർന്നുവെന്ന് എ.കെ.ജി.എസ്.എം.എ ട്രഷറർ എസ്. അബ്‌ദുൽ നാസർ പറഞ്ഞു.
തിരുവനന്തപുരത്ത് എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദനും കോഴിക്കോട്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും കൊല്ലത്ത് ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസറും പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |