കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ ക്ഷീണം നേരിട്ടെങ്കിലും അമേരിക്കയിലേക്ക് ഏറ്റവുമധികം ചെമ്മീൻ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന പട്ടം നിലനിറുത്തി ഇന്ത്യ. 2020-21ൽ 2.7 ലക്ഷം ടൺ ചെമ്മീൻ കയറ്റിഅയയ്ച്ചാണ് ഇന്ത്യ ഒന്നാംസ്ഥാനം നിലനിറുത്തിയത്. 1.66 ലക്ഷം ടണ്ണുമായി ഇൻഡോനേഷ്യ രണ്ടാമതുണ്ട്. ഇക്വഡോർ (1.35 ലക്ഷം ടൺ), വിയറ്റ്‌നാം (69,752 ടൺ), തായ്‌ലൻഡ് (41,459 ടൺ), മെക്‌സിക്കോ (24,729 ടൺ), അർജന്റീന (18,219 ടൺ) എന്നിവ യഥാക്രമം തൊട്ടുപിന്നാലെയുണ്ടെന്ന് യു.എസ്. നാഷണൽ ഒഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫറിക് അഡ്‌മിനിസ്‌ട്രേഷന്റെ റിപ്പോർട്ട് വ്യക്തമാക്കി.
ചെമ്മീനും ചൈനയും
2020ൽ 222.60 കോടി ഡോളർ വരുമാനം (16,600 കോടി രൂപ) അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതി ചെയ്‌തതിലൂടെ ഇന്ത്യ നേടിയിരുന്നു. 56.8 കോടി ഡോളർ വരുമാനം നൽകിയ ചൈനയാണ് രണ്ടാമത്. 30.6 കോടി ഡോളറുമായി ജപ്പാനാണ് മൂന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |