തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കർഷകർക്കും സാധാരണക്കാർക്കും അതിവേഗം വായ്‌പ ലഭ്യമാക്കാനായി ജീവനക്കാർക്ക് ഓൺലൈൻ പരിശീലനം ആരംഭിച്ചുവെന്ന് കേരള ബാങ്ക് വ്യക്തമാക്കി. സാങ്കേതികതയും കാലതാമസവും ഒഴിവാക്കി വേഗത്തിൽ വായ്‌പാ ലഭ്യത ഉറപ്പാക്കാൻ ജീവനക്കാർക്ക് നിർദേശവും നൽകി.
രണ്ടാംഘട്ട ലോക്ക്ഡൗണിന്റെ തുടക്കം മുതൽ ഇതുവരെ ഒന്നിടവിട്ട ദിവസങ്ങളിലായി 115ലേറെ ക്ളാസുകൾ സംഘടിപ്പിച്ചു. സീനിയർ മാനേജർ മുതൽ താഴോട്ടുള്ള 4,000ലേറെ ജീവനക്കാർ പങ്കെടുത്തു. കേരള ബാങ്കിലെ 22ലേറെ വരുന്ന വിവിധ വായ്‌പാ പദ്ധതികളെ കുറിച്ചാണ് പരിശീലനം. വിവിധ ജില്ലാ ബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും 30ഓളം ജീവനക്കാർക്ക് മികച്ച പരിശീലനം നൽകി ഒരു ട്രെയിനേഴ്‌സ് ഗ്രൂപ്പിനെ കേരളബാങ്ക് രൂപീകരണ വേളയിൽ തന്നെ സജ്ജമാക്കിയിരുന്നു. ചെലവ് പരമാവധി കുറച്ച്, പ്രവർത്തനക്ഷമത കൂട്ടാനായി രൂപീകരിച്ച ഈ ഗ്രൂപ്പാണ് പരിശീലനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |