തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ സഹായപദ്ധതിയായ 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപരിപാടി" (സി.എം.ഇ.ഡി.പി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് (കെ.എഫ്.സി) 'സ്കോച്ച് 2022 ദേശീയ പുരസ്‌കാരം".
ഒരുകോടി രൂപവരെ ലളിത വ്യവസ്ഥകളിൽ വായ്പ നൽകുന്ന പദ്ധതിയാണ് സി.എം.ഇ.ഡി.പി. പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ കെ.എഫ്.സി വായ്പനൽകും. 2020 ജൂലായിൽ ആരംഭിച്ച പദ്ധതിപ്രകാരം ഇതിനകം 1,894 യൂണിറ്റുകൾ സ്ഥാപിച്ചു; 158 കോടി രൂപ വായ്‌പയും നൽകി. ആദ്യഘട്ടത്തിൽ ഏഴ് ശതമാനം പലിശയ്ക്ക് 50 ലക്ഷം രൂപവരെ വായ്പയാണ് നൽകിയത്. രണ്ടാംഘട്ടത്തിൽ അഞ്ചു ശതമാനം പലിശയ്ക്ക് ഒരുകോടി രൂപവരെ വായ്‌പ ലഭ്യമാക്കി.
5% പലിശ
നടപ്പുവർഷം മുതൽ അഞ്ചു ശതമാനം പലിശയ്ക്ക് രണ്ടുകോടി രൂപവരെ വായ്‌പ ലഭ്യമാക്കാൻ ബഡ്‌ജറ്റ് തീരുമാനമുണ്ടെന്ന് കെ.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സഞ്ജയ് കൗൾ പറഞ്ഞു. ഓരോ വർഷവും 500 എന്ന നിലയിൽ 2,500 സംരംഭങ്ങൾ അഞ്ചുവർഷത്തിനകം സ്ഥാപിക്കുകയാണ് ലക്ഷ്യം. 500 കോടി രൂപയുടെ വായ്‌പാ വിതരണവും ലക്ഷ്യമിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |