SignIn
Kerala Kaumudi Online
Thursday, 25 April 2024 10.51 PM IST

ബാങ്കിംഗ് തട്ടിപ്പ് - ഏറ്റവും കൂടുതൽ കോട്ടക് ബാങ്കിൽ

bank

കൊച്ചി: നടപ്പുവർഷം രാജ്യത്ത് ഏറ്റവുമധികം ബാങ്കിംഗ് തട്ടിപ്പ് റിപ്പോർട്ട് ചെയ്‌തത് കോട്ടക് മഹീന്ദ്ര ബാങ്കിൽ. ഒരുലക്ഷം രൂപയോ അതിനുമുകളിലോ തുക ഉൾപ്പെട്ട തട്ടിപ്പുകളാണ് ബാങ്കുകൾ റിപ്പോർട്ട് ചെയ്യാറുള്ളത്. ഇത്തരത്തിൽ 642 കേസുകളാണ് നടപ്പു സാമ്പത്തികവർഷം ഏപ്രിൽ-ഡിസംബറിൽ കോട്ടക് ബാങ്കിലുണ്ടായതെന്ന് കേന്ദ്ര ധനസഹമന്ത്രി ഭഗവത് കാരാഡ് ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.

135...

(കഴിഞ്ഞ സാമ്പത്തികവർഷങ്ങളിൽ കോട്ടക് മഹീന്ദ്ര ബാങ്കിൽ റിപ്പോർട്ട് ചെയ്‌ത ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം)

 2016-17 : 135

 2017-18 : 289

 2018-19 : 383

 2019-20 : 652

 2020-21 : 826

 2021-22* : 642

(* നടപ്പുവർഷം ആദ്യ ഒമ്പതുമാസത്തെ കണക്ക്)

കൂടുന്ന തട്ടിപ്പുകൾ

നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്‌തതിൽ രണ്ടാംസ്ഥാനത്ത് ഐ.സി.ഐ.സി.ഐ ബാങ്കാണ് - 518 എണ്ണം. ഇൻഡസ് ഇൻഡ് ബാങ്ക് (377), ആക്‌സിസ് ബാങ്ക് (235), എസ്.ബി.ഐ (159), എച്ച്.ഡി.എഫ്.സി ബാങ്ക് (151) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

₹1 ലക്ഷം

ഒരുലക്ഷം രൂപയോ അതിനുമുകളിലോ തുക ഉൾപ്പെട്ട തട്ടിപ്പുകളാണ് ബാങ്കുകൾ റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യുന്നത്.

എസ്.ബി.ഐയ്ക്ക് ആശ്വാസം

കഴിഞ്ഞ മൂന്നുവർഷത്തെ കണക്കെടുത്താൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയിൽ തട്ടിപ്പുകൾ കുറയുകയാണ്. കണക്ക് ഇങ്ങനെ:

 2016-17 : 751

 2017-18 : 923

 2018-19 : 931

 2019-20 : 673

 2020-21 : 283

 2021-22* : 151

(* നടപ്പുവർഷം ആദ്യ ഒമ്പതുമാസത്തെ കണക്ക്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BANK, BANK FRAUDS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.