കൊച്ചി: നടപ്പുവർഷം രാജ്യത്ത് ഏറ്റവുമധികം ബാങ്കിംഗ് തട്ടിപ്പ് റിപ്പോർട്ട് ചെയ്‌തത് കോട്ടക് മഹീന്ദ്ര ബാങ്കിൽ. ഒരുലക്ഷം രൂപയോ അതിനുമുകളിലോ തുക ഉൾപ്പെട്ട തട്ടിപ്പുകളാണ് ബാങ്കുകൾ റിപ്പോർട്ട് ചെയ്യാറുള്ളത്. ഇത്തരത്തിൽ 642 കേസുകളാണ് നടപ്പു സാമ്പത്തികവർഷം ഏപ്രിൽ-ഡിസംബറിൽ കോട്ടക് ബാങ്കിലുണ്ടായതെന്ന് കേന്ദ്ര ധനസഹമന്ത്രി ഭഗവത് കാരാഡ് ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.
135...
(കഴിഞ്ഞ സാമ്പത്തികവർഷങ്ങളിൽ കോട്ടക് മഹീന്ദ്ര ബാങ്കിൽ റിപ്പോർട്ട് ചെയ്‌ത ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം)
2016-17 : 135
2017-18 : 289
2018-19 : 383
2019-20 : 652
2020-21 : 826
2021-22* : 642
(* നടപ്പുവർഷം ആദ്യ ഒമ്പതുമാസത്തെ കണക്ക്)
കൂടുന്ന തട്ടിപ്പുകൾ
നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്‌തതിൽ രണ്ടാംസ്ഥാനത്ത് ഐ.സി.ഐ.സി.ഐ ബാങ്കാണ് - 518 എണ്ണം. ഇൻഡസ് ഇൻഡ് ബാങ്ക് (377), ആക്‌സിസ് ബാങ്ക് (235), എസ്.ബി.ഐ (159), എച്ച്.ഡി.എഫ്.സി ബാങ്ക് (151) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
₹1 ലക്ഷം
ഒരുലക്ഷം രൂപയോ അതിനുമുകളിലോ തുക ഉൾപ്പെട്ട തട്ടിപ്പുകളാണ് ബാങ്കുകൾ റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യുന്നത്.
എസ്.ബി.ഐയ്ക്ക് ആശ്വാസം
കഴിഞ്ഞ മൂന്നുവർഷത്തെ കണക്കെടുത്താൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയിൽ തട്ടിപ്പുകൾ കുറയുകയാണ്. കണക്ക് ഇങ്ങനെ:
2016-17 : 751
2017-18 : 923
2018-19 : 931
2019-20 : 673
2020-21 : 283
2021-22* : 151
(* നടപ്പുവർഷം ആദ്യ ഒമ്പതുമാസത്തെ കണക്ക്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |