തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികളെ തരണംചെയ്ത് മുന്നേറുന്ന കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് കൊച്ചിയിൽ നടന്ന കേരള ട്രാവൽ മാർട്ട് ഉണർവായെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വെല്ലിംഗ്ടൺ ഐലൻഡിൽ കഴിഞ്ഞ നാലുദിവസമായി നടന്ന മേളയിൽ 69 രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം ടൂറിസം സ്ഥാപനങ്ങൾ പങ്കെടുത്തു. 25 സംസ്ഥാനങ്ങളിൽ നിന്നായി 1200ഓളം ബയേഴ്സുമെത്തി. 50,000ലേറെ ബിസിനസ് ചർച്ചകളും നടന്നെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന ടൂറിസംമേഖലയിലെ സ്ഥാപനങ്ങളെ രാജ്യത്തിനകത്തെയും പുറത്തെയും ബയേഴ്സുമായി ബന്ധിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. സംസ്ഥാന ടൂറിസത്തിന്റെ പുതിയ ഉത്പന്നമായ 'കാരവൻ" മേളയിൽ വലിയ ശ്രദ്ധനേടി. ട്രാവൽ മാർട്ടിലൂടെ കേരളാ ടൂറിസത്തെ കൂടുതൽ ആകർഷകമാക്കാൻ സാധിക്കുമെന്നും പുതിയ നിക്ഷേപകർ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |