ചെന്നൈ: എൽ.ഐ.സി കഴിഞ്ഞ സാമ്പത്തിക വർഷം 2.10 കോടി പോളിസികൾ വിറ്റഴിക്കുകയും ആദ്യവർഷ പ്രീമീയം വരുമാനമായി 56,284.86 കോടി രൂപയുടെ റെക്കാഡ് തുക നേടിയെന്നും ദക്ഷിണമേഖലാ സോണൽ മാനേജർ കെ. കദിരേശൻ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ ചെന്നൈ അണ്ണാശാലയിലെ എൽ.ഐ.സി ബിൽഡിംഗിൽ ദേശീയപതാക ഉയർത്തിയശേഷം ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പോളിസികളിൽ 74.58 ശതമാനവും പ്രീമിയത്തിൽ 66.18 ശതമാനവുമാണ് എൽ.ഐ.സിയുടെ വിപണി വിഹിതം. എൽ.ഐ.സിയുടെ വിവിധ സോണുകളുടെ മികച്ച പ്രകടനത്തിൽ ദക്ഷിണ മേഖലയ്ക്കാണ് ഒന്നാംസ്ഥാനം.
കൊവിഡ് സാഹചര്യത്തിൽ, ഉപഭോക്തൃസൗകര്യാർത്ഥം സി2സി, എസ്.എം.എസ് മുഖേന ജന്മദിനം ആശംസിക്കൽ തുടങ്ങി ഒട്ടേറെ ഒട്ടേറെ പദ്ധതികൾ എൽ.ഐ.സി നടപ്പാക്കി. കോൾ ടു കസ്റ്റമേഴ്സ് (സി2സി) വഴി 53 ലക്ഷം ഉപഭോക്താക്കളെ ബന്ധപ്പെട്ട് പോളിസികൾ തുടരുകയും പുതുക്കുകയും ചെയ്യേണ്ടതിന്റെ പ്രധാന്യം ബോദ്ധ്യപ്പെടുത്തി. ഇതിനു മികച്ച പ്രതികരണം ലഭിച്ചവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |