തിരുവനന്തപുരം: 'ലൈഫ് ഡോക്ടർ" എന്ന ശാസ്ത്രീയമായ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം എല്ലാവർക്കും ലഭ്യമാക്കാൻ ലൈഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (ജീവിത വൈദ്യശാസ്ത്ര സർവകലാശാല) ആരംഭിക്കാനായി ലൈഫ് ഡോക്ടർ പ്രവീൺ റാണ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അപേക്ഷ സമർപ്പിച്ചു.
സർവകലാശാലയിലൂടെ ശാസ്ത്രീയമായ ഗവേഷണം നടത്തി ലോകത്തിലെ ജീവന്റെ നിലനില്പിനാധാരമായ ജീവിതം സംരക്ഷിച്ച് ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സേഫ് ആൻഡ് സ്ട്രോംഗ് ബിസിനസ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പ്രവീൺ റാണ പത്രസമ്മേളനത്തിൽ പറഞ്ഞു. 'ലൈഫ് ഡോക്ടർ" എന്ന ശാസ്ത്രീയ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം ലോകജനതയ്ക്കു മുന്നിൽ എത്തിക്കാനാണ് ജീവിത വൈദ്യശാസ്ത്ര സർവകലാശാല എന്ന ആശയം.
ജീവൻ എന്ന അടിത്തറയിലാണ് ജീവിതം നിലനിൽക്കുന്നത്. ജീവനെ ചികിത്സിക്കുന്നതിനേക്കാൾ ജീവിതത്തെ ചികിത്സിക്കുന്നതിലാണ് കൂടുതൽ പ്രാധാന്യം. ജീവനെക്കാൾ പ്രാധാന്യം ജീവിതത്തിനുണ്ട്. ജീവൻ വ്യക്തിയെ സംബന്ധിച്ചതാണ് എന്നാൽ ജീവിതം സമൂഹത്തെ തന്നെ മലീമസപ്പെടുത്തിയേക്കാം. അതുകൊണ്ട് ജീവിതത്തിന് ശാസ്ത്രീയമായി ചികിത്സ നൽകേണ്ടത് ആവശ്യമാണ്. അതിനാണ് ലൈഫ് ഡോക്ടേഴ്സ് എന്ന ആശയമെന്നും അദ്ദേഹം പറഞ്ഞു. കൗമുദി ചാനലിൽ 'ലൈഫ് ഡോക്ടർ"" എന്ന പരിപാടിയിലൂടെ പ്രശസ്തനാണ് ഡോ.പ്രവീൺ റാണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |