SignIn
Kerala Kaumudi Online
Saturday, 20 April 2024 12.05 AM IST

കേരളത്തിൽ ഡിമാൻഡ് തിരിച്ചുപിടിച്ച് എൽ.പി.ജി

lpg

 ഏപ്രിൽ-ആഗസ്‌റ്റിൽ വാണിജ്യ സിലിണ്ടർ ഉപഭോഗ വളർച്ച 44%

കൊച്ചി: കൊവിഡ് ഒന്നാംതരംഗകാലത്ത് സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ വാണിജ്യ എൽ.പി.ജി സിലിണ്ടർ (19 കിലോഗ്രാം) ഉപഭോഗം ശക്തമായി തിരിച്ചുകയറുന്നു. നടപ്പുവർഷം ഏപ്രിൽ-ആഗസ്‌റ്റിൽ 44 ശതമാനമാണ് ഉപഭോഗ വളർച്ച. 2020ലെ സമാനകാലത്ത് ഉപഭോഗം 30 ശതമാനം ഇടിഞ്ഞിരുന്നു.

കഴിഞ്ഞവർഷം കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകൾ ഉൾപ്പെടെ അടഞ്ഞുകിടന്നതാണ് വാണിജ്യ എൽ.പി.ജി ഉപഭോഗം കുറയാനിടയാക്കിയത്. അതേസമയം, വീട്ടാവശ്യത്തിനുള്ള എൽ.പി.ജിക്ക് (14.2 കിലോഗ്രാം സിലിണ്ടർ) കഴിഞ്ഞവർഷവും ഇത്തവണയും ലഭിച്ചത് മികച്ച ഡിമാൻഡാണ്. 'വർക്ക് ഫ്രം ഹോം" വ്യാപകമായതും ഡിമാൻഡ് കൂടാൻ സഹായിച്ചു.

ഒരുകോടിയോളം എൽ.പി.ജി ഉപഭോക്താക്കൾ കേരളത്തിലുണ്ട്. ദേശീയതലത്തിൽ ജനസംഖ്യയുടെ 100 ശതമാനത്തിനടുത്ത് എൽ.പി.ജി ലഭ്യത രാജ്യം ഉറപ്പാക്കിക്കഴിഞ്ഞു. കേരളത്തിൽ ഇത് 112 ശതമാനമാണ്. ഏകദേശം 20,000 വാണിജ്യ സിലിണ്ടറുകളാണ് പ്രതിദിനം കേരളത്തിൽ ഉപഭോഗം. വീട്ടാവശ്യത്തിന് വിതരണം ചെയ്യുന്നത് പ്രതിദിനം 2.20 ലക്ഷം സിലിണ്ടറുകൾ.

കേരളത്തിലെ മൊത്തം എൽ.പി.ജി ഉപഭോക്താക്കളിൽ 51 ലക്ഷം കണക്ഷനുകളും ഇന്ത്യൻ ഓയിലിന്റേതാണ്. വീട്ടാവശ്യത്തിന് പ്രതിദിനം 1.10 ലക്ഷം സിലിണ്ടറുകൾ ഇന്ത്യൻ വിതരണം ചെയ്യുന്നു.

കുഞ്ഞുഗ്യാസിന്

വലിയ പ്രിയം

ഇന്ത്യൻ ഓയിൽ വിപണിയിലിറക്കിയ അഞ്ചുകിലോഗ്രാം സിലിണ്ടറായ 'ഛോട്ടു"വിന് കേരളത്തിൽ വൻ പ്രിയമാണ്. ശ്രേണിയിൽ 75 ശതമാനം വിഹിതവും ഛോട്ടുവിന്റെ സ്വന്തം. മാസം വിറ്റുപോകുന്നത് 35,000ഓളം സിലിണ്ടറുകൾ. ഐ.ടി പ്രൊഫഷണലുകൾ, അന്യസംസ്ഥാന തൊഴിലാളികൾ, ഹോസ്‌റ്റലുകളിലും വാടക വീടുകളിലും താമസിക്കുന്ന യുവാക്കൾ എന്നിവർക്കിടയിലാണ് പ്രിയമേറെ.

14.2 കിലോഗ്രാം സിലിണ്ടറിന്റെ ലഭ്യതവൈകുമ്പോൾ 'പകരക്കാരന്റെ" റോളിലേക്കും ഛോട്ടുവിനെ ആശ്രയിക്കുന്നവർ ഏറെ. ഇന്ത്യൻ ഓയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സപ്ളൈകോ, കൺസ്യൂമർഫെഡ് സ്‌റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് എളുപ്പം ലഭിക്കുമെന്നതാണ് നേട്ടം.

വിലക്കയറ്റം ആശങ്ക

ആവശ്യകത ഏറുമ്പോഴും എൽ.പി.ജി വിലകുത്തനെ കൂടുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞവർഷം മേയിൽ 14.2 കിലോഗ്രാം സിലിണ്ടറിന് വില 589 രൂപയായിരുന്നത് ഇപ്പോൾ 894 രൂപയാണ്. വിലകുറഞ്ഞ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം നിറുത്തലാക്കിയ സബ്സിഡി കേന്ദ്രം പുനഃസ്ഥാപിച്ചിട്ടുമില്ല.

 2020 മേയിൽ 1,032 രൂപയായിരുന്ന വാണിജ്യ സിലിണ്ടർ വില (19 കിലോഗ്രാം) ഇപ്പോൾ 1,710 രൂപ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LPG, LPG CYLINDER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.