കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തെലങ്കാനയിൽ 750 കോടി രൂപ നിക്ഷേപിക്കും. ഹൈദരാബാദ് ഇൻഡസ്‌ട്രിയൽ പാർക്കിൽ ജുവലറി നിർമ്മാണത്തിന് 450 കോടി രൂപയും ഗോൾഡ് റിഫൈനറി സ്ഥാപിക്കാൻ 300 കോടി രൂപയുമാണ് നിക്ഷേപിക്കുക. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദും തെലങ്കാന വ്യവസായമന്ത്രി കെ.ടി. രാമറാവുവുമായി ഹൈദരാബാദിൽ നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി.
തെലങ്കാന വ്യവസായ സെക്രട്ടറി ജയേഷ് രഞ്ജൻ, മലബാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ (ഇന്ത്യ ഓപ്പറേഷൻസ്) ഒ. അഷർ, വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽസലാം, സി.എഫ്.ഒ എസ്. രാമകൃഷ്‌ണൻ, റീട്ടെയിൽ ഹെഡ് പി.കെ. സിറാജ് എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
2,500 തൊഴിൽ
ഫാക്‌ടറി സ്ഥാപിക്കാൻ മലബാർ ഗോൾഡിന് എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും സർക്കാർ ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി കെ.ടി. രാമറാവു പറഞ്ഞു.
പദ്ധതിക്ക് വേണ്ടത് 3.7 ഏക്കർ സ്ഥലം
പദ്ധതി പൂർത്തിയാകുമ്പോൾ 2,500 പേർക്ക് തൊഴിൽ
നിലവിൽ തെലങ്കാനയിൽ മലബാർ ഗോൾഡിന് 15 ഷോറൂമുകൾ, 1000 ജീവനക്കാർ
തെലങ്കാനയുടേത്
നല്ല മാതൃക
തെലങ്കാന സർക്കാരിന്റെയും വ്യവസായമന്ത്രി കെ.ടി. രാമറാവുവിന്റെയും പ്രോത്സാഹജനകമായ സമീപനമാണ് തെലങ്കാനയിൽ കൂടുതൽ നിക്ഷേപത്തിന് പ്രേരണയായതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ഒറ്റ കൂടിക്കാഴ്‌ചയിൽ തന്നെ എല്ലാ പ്രധാനകാര്യങ്ങളിലും തീരുമാനമുണ്ടായി. നല്ല ആത്മവിശ്വാസത്തോടെയാണ് തെലങ്കാനയിൽ നിക്ഷേപിക്കുന്നത്. വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിൽ തെലങ്കാനയുടേത് നല്ല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |