SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.59 PM IST

ഓഹരികൾ തളരുന്നു; നിഫ്‌റ്റി 17,000ന് താഴെ

sensex

കൊച്ചി: ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾ താങ്ങാനാവാതെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കനത്ത നഷ്‌ടത്തിലേക്ക് വീണു. സെൻസെക്‌സ് 889 പോയിന്റിടിഞ്ഞ് 57,011ലും നിഫ്‌റ്റി 263 പോയിന്റ് നഷ്‌ടത്തോടെ 16,985ലുമാണ് വ്യാപാരാന്ത്യമുള്ളത്. സെൻസെക്‌സ് ഒരുവേള 56,951 വരെയും നിഫ്‌റ്റി 16,985 വരെയും ഇന്നലെ ഇടിഞ്ഞിരുന്നു.

ഒമിക്രോൺ വ്യാപനം, സാമ്പത്തിക ഉത്തേജക പാക്കേജുകൾ പിൻവലിക്കാനും 2022ൽ പലിശനിരക്ക് കൂട്ടാനുമുള്ള അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനം എന്നിവയാണ് ഓഹരി നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നത്. ഇൻഡസ്ഇൻഡ് ബാങ്ക്, കോട്ടക് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ടൈറ്റൻ, ബജാജ് ഫിൻസെർവ്, എച്ച്.ഡി.എഫ്.സി എന്നിവയാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ടവ.

₹4.65 ലക്ഷം കോടി

സെൻസെക്‌സിന്റെ നിക്ഷേപകമൂല്യത്തിൽ നിന്ന് ഇന്നലെ കൊഴിഞ്ഞത് 4.65 ലക്ഷം കോടി രൂപ. 264.02 ലക്ഷം കോടി രൂപയിൽ നിന്ന് 259.37 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യത്തകർച്ച.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, STOCKS, NIFTY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.