കൊച്ചി: ബോംബെ ഓഹരി സൂചികയായ (ബി.എസ്.ഇ) സെൻസെക്‌സിന്റെ മൂല്യം മൂന്നുലക്ഷം കോടി ഡോളർ കടന്ന് മുന്നേറുന്നു. മേയ് 21നാണ് മൂല്യം ആദ്യമായി മൂന്നുലക്ഷം കോടി ഡോളർ (217 ലക്ഷം കോടി രൂപ മറികടന്നത്. മൂല്യം ഇന്നലെ വ്യാപാരാന്ത്യം 220.74 ലക്ഷം കോടി രൂപയിലെത്തി (3.03 ലക്ഷം കോടി ഡോളർ).
ഇന്ത്യയുടെ ജി.ഡി.പിയേക്കാൾ കൂടുതലാണിത്. 2020 മാർച്ചിൽ കൊവിഡ് പശ്ചാത്തലത്തിൽ മൂല്യം 101 ലക്ഷം കോടി രൂപയിലേക്ക് (1.4 ലക്ഷം കോടി ഡോളർ) കൂപ്പുകുത്തിയിരുന്നു. പിന്നീടാണ്, ശക്തമായ തിരിച്ചുകയറ്റമുണ്ടായത്. 12,500 കോടി ഡോളറായിരുന്നു 2002 മാർച്ചിൽ മൂല്യം. 2007 മേയിൽ മൂല്യം ആദ്യമായി ഒരുലക്ഷം കോടി ഡോളർ കടന്നു; 2017 ജൂലായിൽ രണ്ടുലക്ഷം കോടി ഡോളറും.
സൗദി അറേബ്യ (2.6 ലക്ഷം കോടി ഡോളർ), ജർമ്മനി (2.8 ലക്ഷം കോടി ഡോളർ) എന്നിവയെ പിന്നിലാക്കിയാണ് സെൻസെക്‌സിന്റെ കുതിപ്പ്. ഇനി സെൻസെക്‌സിന് മുന്നിലുള്ളത് യഥാക്രമം അമേരിക്ക, ചൈന, ഹോങ്കോംഗ്, ജപ്പാൻ, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നിവിടങ്ങളിലെ ഓഹരി വിപണികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |