SignIn
Kerala Kaumudi Online
Saturday, 20 April 2024 8.22 AM IST

കേരളത്തിന്റെ സമ്പദ്‌‌വ്യവസ്ഥയ്ക്ക് സ്റ്റാർട്ടപ്പുകൾ നിർണായകം: മന്ത്രി ബാലഗോപാൽ

kn-balagopal

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകാൻ സ്റ്റാർട്ടപ്പുകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെ നൂതന കണ്ടെത്തലുകൾ പ്രയോജനപ്പെടുത്തി കൃഷി, ഭക്ഷ്യോത്പാദനം, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ മികച്ച വളർച്ച നേടാനാകുമെന്നും മന്ത്രി പറഞ്ഞു.
കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ഗവൺമെന്റ് (ബി2ജി) ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റാർട്ടപ്പ് സൗഹൃദ വകുപ്പുകൾക്കുള്ള അംഗീകാരം മന്ത്രി വിതരണം ചെയ്തു. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അദ്ധ്യക്ഷനായി.

ജി.എ.എം പ്രോഗ്രാം ഹെഡ് വരുൺ ജി., കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ.സന്തോഷ് ബാബു, ടൂറിസം ഡയറക്ടർ വി.ആർ.കൃഷ്ണതേജ, ഇ-ഹെൽത്ത് കേരള പ്രോജക്ട് ഡയറക്ടർ മുഹമ്മദ് വൈ.സഫീറുള്ള, സ്മാർട്ട്സിറ്റി തിരുവനന്തപുരം സി.ഇ.ഒ ഡോ.വിനയ് ഗോയൽ, കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർസിംഗ്, കെ.എസ്.ആർ.ടി.സി ഐ.ടി മാനേജർ നിശാന്ത് എസ്., വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് സി.ഇ.ഒ ഡോ.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

പൊതുസംഭരണ

തുക ഉയർത്തും

2017ലെ സംസ്ഥാന ഐ.ടി നയത്തിൽ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള പൊതുസംഭരണം നിയമവിധേയമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സർക്കാരിന് കേരളത്തിലെ മികച്ച ടെക്‌നോളജി സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താം.

20 ലക്ഷം രൂപവരെയുള്ള ഇടപാടുകൾ നേരിട്ടും ഒരുകോടി രൂപവരെയുള്ളവ സ്റ്റാർട്ടപ്പുകളിൽ നിന്നും ടെൻഡർ സ്വീകരിച്ചും നടപ്പാക്കാം. ടെൻഡർ നടപടികളിലൂടെയുള്ള പൊതുസംഭരണ തുകയുടെ പരിധി മൂന്ന് കോടിരൂപയായി വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, STARTUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.