SignIn
Kerala Kaumudi Online
Thursday, 25 April 2024 12.38 AM IST

ഓഹരിവിപണിയിൽ ചാഞ്ചാട്ടം തുടരും

stocks

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് മാർക്കറ്റ് സ്‌ട്രാറ്റജിസ്‌റ്റാണ് ലേഖകൻ)

പലിശനിരക്ക് വർദ്ധനയിലുള്ള പ്രതീക്ഷ ഗണ്യമായി കുറച്ചാണ് ഓഹരിവിപണി പുതിയ വാരത്തിലേക്ക് കടന്നത്. 0.25 ശതമാനം വർദ്ധനയാണ് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നടപ്പാക്കിയത്. വരും മാസങ്ങളിൽ തുടർച്ചയായി കുത്തനെയുള്ള വർദ്ധന ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.

എങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി നിരക്കു വർദ്ധനയെച്ചൊല്ലിയുള്ള ഭയം കുറഞ്ഞിരിക്കുന്നു. റഷ്യ-യുക്രെയിൻ യുദ്ധം ആരംഭിച്ചതോടെ വിപണി കൂടുതൽ ഗൗരവ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. യുദ്ധ പശ്ചാത്തലത്തിലെ പ്രതിസന്ധിയെ തുടർന്നുള്ള തകർച്ചയ്ക്കുശേഷം ഓഹരിവിപണി ഉറ്റുനോക്കുന്നത് ഇപ്പോൾ അമേരിക്കൻ കേന്ദ്രബാങ്കിലേക്കാണ്.

ഉദാരവത്കരണത്തെ തുടർന്ന് യഥേഷ്ടം ലഭ്യമായ മൂലധനം തിരിച്ചെടുക്കുകയാണെന്ന യാഥാർത്ഥ്യത്തിനുനേരെ കണ്ണടയ്ക്കാൻ വിപണിക്കാവില്ല. എണ്ണവില പരമാവധിയിൽ നിന്ന് 20 ശതമാനം കുറഞ്ഞെങ്കിലും കഴിഞ്ഞ ഡിസംബറിൽ ഫെഡറൽ റിസർവ് യോഗം ചേരുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ 46 ശതമാനം കൂടുതലാണിപ്പോഴും. ഉപഭോക്തൃവില സൂചികയാവട്ടെ റിസർവ് ബാങ്കിന്റെ ആറുശതമാനം പരിധിക്കുമുകളിൽ 6.07 ശതമാനമായി ഉയരുകയും ചെയ്തു.
മാർച്ച് എട്ടിലെ താഴ്ചയിൽ നിന്ന് തിങ്കളാഴ്ചയോടെ നിഫ്റ്റി 7.6 ശതമാനം വീണ്ടെടുപ്പ് നടത്തുകയും 16,974 എന്ന 200 ഡി.എം.എയിലെത്തുകയും ചെയ്തു. ബാങ്ക് നിഫ്റ്റിയും സമാനചലനം രേഖപ്പെടുത്തി. നിഫ്റ്റി 50നും മറ്റു സൂചികകൾക്കുമിടയിൽ 200 ഡി.എം.എയുടെ വീണ്ടെടുപ്പ് സാധാരണഗതിയിൽ ഏതാനും ദിവസങ്ങൾക്കകം നടക്കാറുണ്ടെന്നിരിക്കെ ഇപ്പോഴത്തെ ചലനം അല്പം അസാധാരണമാണ്. ചെറുകിട ഓഹരി സൂചിക മുഖ്യചലന ശരാശരിയേക്കാൾ 4 ശതമാനം താഴെയാണ്. സംഘർഷങ്ങളിൽ നിന്ന് വിപണി ഇനിയും മോചനം നേടിയിട്ടില്ല എന്നതിന്റെ സൂചന കൂടിയാണിത്. പലവട്ടം 200 ഡി.എം.എ മറികടന്ന 2018ലെയും 2019ലെയും അനുഭവം പോലെ കൂടുതൽ നീളുന്ന താഴ്ചയ്ക്കു സാദ്ധ്യതയുണ്ട്. ഇത്തരം ഘട്ടങ്ങളിൽ പോലും മുകളിലേക്കുള്ള മറികടക്കലുകൾ ചെറുകിട ഇടത്തരം ഓഹരികൾക്ക് ഗുണകരമാകാറുണ്ട്. അതുകൊണ്ട്, യുക്തിരഹിതമായ തിരിച്ചുവരവായി ഇന്നത്തെ കുതിപ്പിനെ കാണേണ്ടതില്ല.

ഇടത്തരം, ചെറുകിട ഓഹരികളിൽ 26 ശതമാനത്തിലധികവും മാർച്ച് 8ലെ താഴ്ചയിൽ നിന്ന് 10 ശതമാനമെങ്കിലും ഉയർന്നിട്ടുണ്ട്. ഇക്കാലയളവിൽ എൻ.എസ്.ഇ 500 ഓഹരികളിൽ ഏഴ് ശതമാനം മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. റിസ്‌കെടുക്കാനുള്ള ശേഷി വർദ്ധിച്ചു എന്നാണ് ഇതിനർത്ഥം. 200 ഡി.എം.എയിലേക്കുള്ള നിഫ്റ്റി 50ന്റെ കടന്നുകയറ്റം ഇതുവരെ രണ്ടോ മൂന്നോ ഓഹരികളിലാണ് പ്രകടമായത്. കൂടുതൽ സൂചിക ഓഹരികൾ മുന്നോട്ടുവരുമ്പോൾ നിഫ്റ്റി വേഗം 17,300-18,000 പരിധിയിലേറും. എന്നാൽ, ആദ്യം പ്രതീക്ഷിക്കേണ്ടത് 16,960 ആണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SENSEX, NIFTY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.