തിരുവനന്തപുരം: ഇന്റീരിയർ ഡിസൈനിംഗിലും സ്ത്രീകൾ പൊതുവേ കൈയൊപ്പ് ചാർത്താൻ മടിക്കുന്ന ഫർണിച്ചർ നിർമ്മാണത്തിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് പുതുമ കണ്ടെത്തുന്ന മീരാ പ്യാരിലാലിന്റെ 'ടെമ്പിൾ ടൗൺ" ലോക ശ്രദ്ധനേടുന്നു.
സ്വന്തം വീടിന്റെ ഇന്റീരിയർ ഡിസൈനിംഗിലൂടെ ഈ മേഖലയിലേക്ക് കടന്നുവന്ന മീരാ പ്യാരിലാൽ 20 വർഷം മുമ്പാണ് ക്ഷേത്രനഗരിയായ തൃശൂരിൽ 'ടെമ്പിൾ ടൗണിന്" തുടക്കമിടുന്നത്.
തൃശൂരിലെ പ്രവാസിയുടെ 'മൺസൂൺ ഹൗസ്" രണ്ടുകോടി രൂപ ചെലവിൽ പുതുക്കിപ്പണിതത് ടെമ്പിൾ ടൗണിനെ ആഗോളശ്രദ്ധയിലേക്ക് ഉയർത്തി. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇംഗ്ളണ്ടിലും സിംഗപ്പൂരിലും ടെമ്പിൾ ടൗൺ ഇന്റീരിയർ ഡിസൈനിംഗും ഫർണിച്ചർ നിർമ്മാണവും നടത്തുന്നുണ്ട്. ഈ രംഗത്തെ നിരവധി പ്രമുഖ അവാർഡുകളും ടെമ്പിൾ ടൗൺ നേടിക്കഴിഞ്ഞു.
ഭർത്താവ് ഡോ.പ്യാരിലാൽ, മക്കളായ ഹരിശങ്കർ, പാർവതി എന്നിവരുടെ പ്രോത്സാഹനവും പിന്തുണയുമാണ് ഈ മേഖലയിലെ തന്റെ കരുത്തെന്ന് മീരാ പ്യാരിലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |