കൊച്ചി: യൂബർ പ്ളാറ്റ്‌ഫോമിലെ 37,000ൽ അധികം ഡ്രൈവർമാർക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. കൊവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് ഇന്ത്യയെ വീണ്ടും ചലിപ്പിക്കാൻ യൂബർ ചെലവഴിക്കുന്ന 18.5 കോടി രൂപയുടെ സംരംഭത്തിന്റെ ഭാഗമാണിത്.
കഴിഞ്ഞ ഏതാനും നാളുകളായി കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിലുള്ള മടിമാറ്റാനും തെറ്റിദ്ധാരണകൾ മാറ്റാനും വാക്‌സിൻ എടുത്താലുള്ള ഗുണങ്ങൾ ബോദ്ധ്യപ്പെടുത്താനുമായി വീഡിയോ ക്ളാസും സന്ദേശങ്ങളും ആപ്പിലൂടെ യൂബർ നൽകുന്നു. കൊവിഡിനെതിരെ സർക്കാർ നടത്തുന്ന പോരാട്ടത്തെ പിന്തുണയ്ക്കുന്ന യൂബറിന്റെ നിർണായക ചുവടുവയ്പ്പാണ് പദ്ധതിയെന്ന് യൂബർ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത്ത് സിംഗ് പറഞ്ഞു. കൊവിഡ് ബാധിച്ച ഡ്രൈവർമാർക്ക് സാമ്പത്തിക സഹായപദ്ധതിയും യൂബർ പ്രഖ്യാപിച്ചിരുന്നു. ഇവർക്ക് 14 ദിവസത്തെ വരുമാനം ക്ളെയിം ചെയ്യാം. ഏതെങ്കിലും ഡ്രൈവർ കൊവിഡ് മൂലം മരണപ്പെട്ടാൽ അടുത്ത കുടുംബാംഗങ്ങൾക്ക് അടിയന്തര സഹായമായി 75,000 രൂപയും ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |