കൊച്ചി: മാലപ്പടക്കം പോലെ കത്തിക്കയറി വിഷു ബമ്പർ ലോട്ടറി വില്പന. 24 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ച് മാർച്ച് 21ന് വില്പന തുടങ്ങിയശേഷം ഇന്നലെവരെ വരെ 16,55,000 എണ്ണം വിറ്റു. 10 കോടി രൂപയാണ് ഒന്നാംസമ്മാനം. ടിക്കറ്റിന് വില 250 രൂപ. മേയ് 22നാണ് നറുക്കെടുപ്പ്.
പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാം. വിറ്റ് തീരുന്നതനുസരിച്ച് ജില്ലാ ഓഫീസുകളിൽ നിന്ന് അറിയിക്കുന്നപ്രകാരമായിരിക്കും വീണ്ടും അടിക്കുക. നറുക്കെടുപ്പിന് ഒരുമാസത്തോളം ശേഷിക്കുന്നതിനാൽ പരമാവധി ടിക്കറ്റ് വിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്.
2021ൽ 22,80,000 വിഷു ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. കൊവിഡ് രണ്ടാംതരംഗമായിരുന്നിട്ടും മുഴുവൻ ടിക്കറ്റും വിറ്റു. കഴിഞ്ഞവർഷം ലൈഫ് ഭവന പദ്ധതിക്കുകൂടി പ്രയോജനപ്പെടും വിധം 'ലൈഫ് വിഷു ബമ്പർ' എന്ന പേരിലായിരുന്നു ടിക്കറ്റ്.
"കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ ബമ്പറാണിത്. നല്ല വില്പന പ്രതീക്ഷിക്കുന്നു""
എബ്രഹാം റെൻ,
ഡയറക്ടർ,
കേരള ലോട്ടറീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |