ന്യൂഡൽഹി: താലിമീൽസിലെ അവിഭാജ്യ ഇനമായ പാപ്പഡിന് (പപ്പടം) ജി.എസ്.ടി ബാധകമല്ലെന്ന് ജി.എസ്.ടിയുടെ അതോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിംഗിന്റെ (എ.എ.ആർ) ഗുജറാത്ത് ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞദിവസം മറ്റൊരു കേസിലൂടെ ലസിക്കും ജി.എസ്.ടി ഇല്ലെന്ന് ബെഞ്ച് വിധിച്ചിരുന്നു. അതേസമയം, കൊണ്ടാട്ടം പപ്പടമല്ലെന്നും 18 ശതമാനം ജി.എസ്.ടി ബാധകമാണെന്നും ഗുജറാത്ത് എ.എ.ആറിന്റെ വിധിയിലുണ്ട്.
പപ്പടക്കഥ
കൈകൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് പപ്പടം! ആദ്യകാലത്ത് വട്ടത്തിലാണ് പപ്പടം ഉണ്ടാക്കിയിരുന്നത്. കാലം മാറി, ടെക്‌നോളജി വന്നതോടെ പപ്പടത്തിന് പല ഷെയ്പ്പായി. എന്നാലും, ചേരുവകളിൽ മാറ്റമില്ലാത്തതിനാൽ ഷെയ്പ്പുമാറിയെങ്കിലും പപ്പടം പപ്പടമാണെന്നും ജി.എസ്.ടിയിലെ എച്ച്.എസ്.എൻ 19059040 ശ്രേണിയിൽ പെടുന്നതിനാൽ നികുതിയില്ലെന്നും എ.എ.ആർ വ്യക്തമാക്കി.
പപ്പട റെസീപ്പീ
ഉഴുന്നുപൊടി, പപ്പടക്കാരം, എണ്ണ, ഉപ്പ് എന്നിവ ചേർത്താണ് പൊതുവേ പപ്പടം ഉണ്ടാക്കുന്നത്. ജീരകം, വറ്റൽമുളക്, കുരുമുളക്, പച്ചമുളക്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത വെറൈറ്റികളുമുണ്ട്.
18%
കൊണ്ടാട്ടങ്ങൾ പപ്പടത്തിന്റെ ഗണത്തിൽപ്പെടാത്തതിനാൽ നികുതി ബാധകമാണ്; 18 ശതമാനമാണ് ജി.എസ്.ടി. പലവിധ ഷെയ്‌പ്പിലും കളറിലും ഇതുലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |